ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി കടത്തുന്നെന്നു പരാതി
Thursday, April 25, 2024 2:56 AM IST
കട്ടപ്പന: കട്ടപ്പന ഗവൺമെന്‍റ് കോളജിന് സമീപമുള്ള ട്രാൻസ് ഫോർമറിൽനിന്നു നിരന്തരമായി ഫ്യൂസ് ഊരി കടത്തുന്നതായി പരാതി. കഴിഞ്ഞമാസം സമാനരീതിയിൽ മൂന്ന് ഫ്യൂസുകൾ നഷ്ടപ്പെട്ടിരുന്നു. അന്ന് പ്രദേശവാസികൾ കെഎസ്ഇബിയിൽ വിവരമറിച്ചതനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

വീണ്ടും കഴിഞ്ഞദിവസം രണ്ട് ഫ്യൂസുകൾ ഊരി കടത്തി. മാനസികാസ്വാസ്ഥ്യമുള്ള ആളാണോ ഫ്യൂസുകൾ ഊരുന്നതെന്ന് സംശയമുണ്ട്. സിസി ടിവി ദൃശ്യങ്ങളിൽ ഒരു വയോധികന്‍റെ ചിത്രമാണ് ലഭിക്കുന്നത്. ഇയാൾ ഫ്യൂസുകൾ ഊരിയ ശേഷം ചാക്കിലിട്ട് ഐടിഐ ജംഗ്ഷൻ ഭാഗത്തേക്ക് നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.

നിരന്തരമായി ഫ്യൂസുകൾ നഷ്ടമാകുന്നതോടെ വെള്ളിയാംകുടിയിലേക്ക് അടക്കമുള്ള പല മേഖലകളിലും വൈദ്യുതി മുടങ്ങുന്നതു പതിവായിരിക്കുകയാണ്. മുൻപും സമാന അനുഭവമുണ്ടായിട്ടും ട്രാൻസ്ഫോർമറിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന സംരക്ഷണ വലയത്തിന്‍റെ വാതിൽ താഴിട്ട് പൂട്ടാത്തത് വീണ്ടും ഫ്യൂസ് ഊരിക്കൊണ്ട് പോകുന്നതിന് വഴിവയ്ക്കുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.