വത്തിക്കാന്‍ സിറ്റി: സ്തുതി-സ്തോത്ര ഗീതങ്ങളും ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളും തീർത്ത ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ലെയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു.

ഇന്നലെ രാവിലെ പ്രാദേശിക സമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമങ്ങൾ രണ്ടു മണിക്കൂർ നീണ്ടു. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് മാർപാപ്പ ആർച്ച്ബിഷപ്പുമാർക്കും കർദിനാൾമാർക്കും ഡീക്കന്മാർക്കുമൊപ്പം പ്രദക്ഷിണമായി സെന്‍റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തിയത്. ഈ സമയം ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ടിരുന്നു.

വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷ പാരായണത്തിനു ശേഷമാണ് മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുന്ന ചടങ്ങ് നടന്നത്. ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയം കർദിനാൾ ഡീക്കൻ ഫ്രാൻസിൽനിന്നുള്ള ഡൊമിനിക് മാംബെർത്തിയും ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്‍റെ മോതിരം ഫിലിപ്പീൻസിൽനിന്നുള്ള കർദിനാൾ ലൂയിസ് അന്‍റോണിയോ ടാഗ്ലെയുമാണ് മാർപാപ്പയെ ധരിപ്പിച്ചത്. തുടർന്ന് മാർപാപ്പയുടെമേൽ കർത്താവിന്‍റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ കോംഗോയിൽനിന്നുള്ള ഫ്രിദൊലിൻ ആംബൊംഗൊ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവാനുഗ്രഹം പ്രാർഥിക്കുകയും ചെയ്തു.

പിന്നീട് മാർപാപ്പ സുവിശേഷഗ്രന്ഥം കൊണ്ട് ദൈവജനത്തെ ആശീർവദിച്ചു. തുടർന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ഇതിനുശേഷമായിരുന്നു മാർപാപ്പയുടെ വചനസന്ദേശം. വെറുപ്പും വിദ്വേഷവും ഉപേക്ഷിച്ച് എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയണമെന്ന് വചനസന്ദേശത്തിൽ മാർപാപ്പ അഭ്യർഥിച്ചു. സഭൈക്യം കാത്തുസൂക്ഷിക്കണമെന്നും സഭ സ്നേഹത്തിലും സേവനത്തിലും മിഷനറി സഭയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അന്പതോളം രാജ്യങ്ങളുടെ തലവന്മാരും നിരവധി രാജകുടുംബാംഗങ്ങളും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും മൂന്നു ലക്ഷത്തിലേറെ വിശ്വാസികളും പങ്കെടുത്ത സ്ഥാനാരോഹണ ശുശ്രൂഷ ലോകമെങ്ങുമുള്ള ജനകോടികൾ ടെലിവിഷനിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും കണ്ടും നിർവൃതിയടഞ്ഞു.

സാധാരണ മാർപാപ്പമാരിൽനിന്നു വ്യത്യസ്തമായി തിരുക്കർമങ്ങൾക്കു മുന്പ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലും ചത്വരത്തിലേക്കുള്ള ഇടവഴികളിലും തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ പോപ്പ്മൊബീലിൽ സഞ്ചരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ആശീർവദിച്ചത് വേറിട്ട അനുഭവമായി. തിരുക്കർമങ്ങൾക്കുശേഷവും ചത്വരത്തിൽ പോപ്പ്മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു.

മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു ദിവസത്തിനുശേഷം ലെയോ പതിനാലാമൻ തന്‍റെ ആദ്യസന്ദർശനത്തിനായി എത്തിയ ജെനാസാനോയിലെ മരിയൻ ദേവാലയത്തിൽനിന്നുള്ള ‘സദുപദേശത്തിന്‍റെ മാതാവി’ന്‍റെ ചിത്രം അൾത്താരയ്ക്കു സമീപം സ്ഥാപിച്ചിരുന്നു. തിരുക്കർമങ്ങൾക്കു ശേഷം ഈ രൂപത്തിനു മുന്നിൽ മാർപാപ്പ പൂക്കളർപ്പിച്ചു. ത്രികാല ജപ പ്രാർഥനയോടെയാണു തിരുക്കർമ്മങ്ങൾക്കു സമാപനമായത്.