വത്തിക്കാൻ സിറ്റി: ചൈനയിലെ ഫ്യുഷോ അതിരൂപതയുടെ സഹായമെത്രാനായി മോൺ. ജോസഫ് ലിൻ യുൻത്വാനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.

മെത്രാൻമാരെ നിയമിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തു നിലവിൽ വന്ന ചൈനീസ് സർക്കാർ-വത്തിക്കാൻ താത്കാലിക കരാർ പ്രകാരമാണു പുതിയ ബിഷപ്പിന്‍റെ നിയമനം.

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽപ്പെട്ടതാണ് ഫ്യുഷോ അതിരൂപത. ഈ അതിരൂപതാംഗമാണ് 73കാരനായ മോൺ. ജോസഫ് ലിൻ യുൻത്വാൻ. ആർച്ച്ബിഷപ് ജോസഫ് കായ് ബിംഗ്-റുയിയാണ് 1946ൽ സ്ഥാപിതമായ അതിരൂപതയുടെ ആർച്ച്ബിഷപ്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിന്‍റെ നയതന്ത്ര ഇടപെടലിൽ 2018ൽ ഒപ്പുവച്ചു 2019 സെപ്റ്റംബറിൽ നിലവിൽ വന്ന കരാർ ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പുതുക്കിയിരുന്നു.


കരാര്‍പ്രകാരം മെത്രാന്മാരുടെ നിയമനത്തിൽ പ്രാദേശികതലത്തില്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ പരിഗണിച്ച് ചൈനീസ് സര്‍ക്കാര്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കുകയും അതില്‍നിന്ന് ഒരാളെ ബിഷപ്പായി വത്തിക്കാന്‍ നിയമിക്കുകയും ചെയ്യും.

വത്തിക്കാന് അന്തിമ വീറ്റോ അധികാരം ഉണ്ടായിരിക്കും. അന്തിമമായി ബിഷപ്പിനെ പ്രഖ്യാപിക്കാനുള്ള അധികാരം വത്തിക്കാനാണെന്നു ബെയ്ജിംഗ് അംഗീകരിക്കുന്നു എന്നത് വലിയ നേട്ടമായി വിലയിരുത്തുന്നു.