കീവ്:യുക്രെയ്നിലെ രണ്ടു നഗരങ്ങളിലേക്ക് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു.

തലസ്ഥാനമായ കീവിലും തെക്കൻ തുറമുഖ നഗരമായ ഒഡേസയിലുമായിരുന്നു റഷ്യൻ ആക്രമണം.

ഒഡേസയിൽ രണ്ടു പേരും കീവിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. 315 ഡ്രോണുകളും ഏഴു മിസൈലുകളുമാണു റഷ്യൻ സൈന്യം തൊടുത്തത്.


ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ‌ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു.