ടെഹ്റാൻ: ഇറാനിലെ നഗരങ്ങളിൽ നായകളുമായി നടക്കാനിറങ്ങുന്നതു നിരോധിച്ചു. ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നാണു മുന്നറിയിപ്പ്.

തലസ്ഥാനമായ ടെഹ്റാനിൽ 2019 മുതൽ ഈ നിരോധനം നിലവിലുണ്ട്. പോലീസാണ് ഈ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച 18 നഗരങ്ങളിൽക്കൂടി സമാന ഉത്തരവ് നിലവിൽവന്നു.

വൃത്തിയില്ലാത്ത ജീവികളായ നായകളെ വളർത്തുന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമായിട്ടാണ് ഇറേനിയൻ അധികൃതർ കാണുന്നത്. എന്നാൽ, ജനങ്ങൾക്ക് നായകളോട് പ്രിയം കുറഞ്ഞിട്ടില്ല.


യുവജനത നായകളെ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സർക്കാരിനോടുള്ള വിമതപ്രവർത്തനം എന്ന നിലയിലും ചിലർ നായ വളർത്തുന്നുണ്ടത്രേ. ആറു വർഷം മുന്പ് ടെഹ്റാനിൽ ഏർപ്പെടുത്തിയ നിരോധനം പാലിക്കാനും ജനം തയാറായില്ലത്രേ.