മോസ്കോ: അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടാൻ സമയമെടുക്കുമെന്നു റഷ്യ. ഉഭയകക്ഷി ബന്ധത്തിൽ ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.

സങ്കീർണമായ ഘട്ടംഘട്ടമായുള്ള സങ്കീർണ നടപടികളാണു ബന്ധം മെച്ചപ്പെടുത്താൻ ഇപ്പോൾ നടക്കുന്നതെന്നും ഇതു തടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് റഷ്യയുമായുള്ള ബന്ധം വഷളായിരുന്നു. ജനുവരിയിൽ അമേരിക്കൻ പ്രസിഡന്‍റായ ഡോണൾഡ് ട്രംപാണു ബന്ധം മെച്ചപ്പെടുത്താൻ നടപടികളാരംഭിച്ചത്. സഹകരണത്തിലൂടെ വൻ സാന്പത്തിക നേട്ടമുണ്ടാക്കാമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്.


എന്നാൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളോട് റഷ്യ സഹകരിക്കാത്തത് സ്ഥിതിഗതികൾ മോശമാക്കിക്കൊണ്ടിരിക്കുകയാണ്.