വത്തിക്കാൻ സിറ്റി: നിഖ്യാ സൂനഹദോസ് ഒരു ഗതകാല സംഭവം മാത്രമല്ലെന്നും ക്രൈസ്തവരുടെ സന്പൂർണ ഐക്യത്തിലേക്കു നയിക്കുന്ന വഴികാട്ടിയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. നിഖ്യാ സൂനഹദോസിന്‍റെ 17-ാം ശതാബ്‌ദി പ്രമാണിച്ച് റോമിലെ സെന്‍റ് തോമസ് അക്വീനാസ് (അഞ്ചേലിക്കും) യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സിന്പോസിയത്തിൽ സംബന്ധിച്ചവരെ ഇന്നലെ വത്തിക്കാനിലെ ക്ലെമന്‍റൈൻ ഹാളിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാർപാപ്പ.

ക്രൈസ്തവ വിശ്വാസത്തിന്‍റെ നൈയാമിക തത്വങ്ങൾ രൂപീകരിച്ച നിഖ്യാ സൂനഹദോസ് ഇന്നും പ്രസക്തമാണ്. നിഖ്യായിലേക്കു തിരിഞ്ഞുനോക്കുന്പോൾ വിവിധ ക്രൈസ്തവസഭകളുടെ സ്രോതസ് ഒന്നുതന്നെയാണെന്നും അവയെ വിഭജിക്കുന്ന കാര്യങ്ങളേക്കാൾ ഒന്നിപ്പിക്കുന്ന യാഥാർഥ്യങ്ങളാണു കൂടുതലെന്നും ബോധ്യപ്പെടും. പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കാനുള്ള ആഹ്വാനമാണു നിഖ്യാ. ഈ വിശ്വാസത്തെ ശരിയായി മനസിലാക്കുന്പോൾ സഭകളുടെ വ്യത്യാസങ്ങൾ ആനുഷംഗികങ്ങളാണെന്ന് അംഗീകരിക്കാൻ കഴിയും.‌

സിന്പോസിയത്തിന്‍റെ മൂന്നു പ്രധാന പ്രമേയങ്ങളായ നിഖ്യാ വിശ്വാസപ്രമാണം, സിനഡാത്മകത, ഉയിർപ്പുതിരുനാൾ തീയതി എന്നിവ ക്രൈസ്തവരുടെ എക്യുമെനിക്കൽ യാത്രയിൽ വളരെ പ്രധാനമാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ത്രിത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസം പൊതുവാണ്. അതുപോലെ പരിശുദ്ധാത്മാവിന്‍റെ മാർഗദർശനത്തിൽ വിശുദ്ധഗ്രന്ഥം ഉദ്ഘോഷിക്കുന്ന സത്യദൈവവും സത്യമനുഷ്യനുമായ ഈശോമിശിഹായിലും അവിടന്നിലൂടെയുള്ള നിത്യരക്ഷയിലും സഭയിലും മാമ്മോദീസായിലും മരിച്ചവരുടെ ഉയിർപ്പിലും നിത്യജീവനിലും നാം വിശ്വസിക്കുന്നു. നിഖ്യാ ഏറ്റുപറഞ്ഞ വിശ്വാസം ഒന്നിച്ചു പ്രഘോഷിക്കുന്നത് ക്രൈസ്തവരുടെ സന്പൂർണ ഐക്യത്തിലേക്കുള്ള യാത്രയെ ത്വരിതപ്പെടുത്തുമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു. പൗരസ്ത്യ പാരന്പര്യത്തിൽനിന്ന് പരിശുദ്ധാത്മാവിനോടുള്ള പ്രാർഥന ഉദ്ധരിച്ചുകൊണ്ടാണ് മാർപാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.


‌വത്തിക്കാനിലെ എക്യുമെനിസത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്‍റെ ആഭിമുഖ്യത്തിലും അഞ്ചേലിക്കും യൂണിവേഴ്സിറ്റിലെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെയും അന്താരാഷ്‌ട്ര ഓർത്തഡോക്സ് ദൈവശാസ്ത്ര സമിതിയുടെയും സഹകരണത്തിലും സംഘടിപ്പിച്ച നാലു ദിവസം നീണ്ടുനിന്ന സിന്പോസിയം ശനിയാഴ്ച സമാപിച്ചു. കത്തോലിക്ക, ഓർത്തഡോക്സ്, ഓറിയന്‍റൽ ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകളിൽനിന്നുള്ള നൂറോളം മെത്രാന്മാരുൾപ്പെടെ മുന്നൂറിലേറെ പണ്ഡിതരാണ് സിന്പോസിയത്തിൽ സംബന്ധിച്ചത്. 32 സെഷനുകളിലായി 102 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

നിഖ്യാ സൂനഹദോസിന്‍റെ 17-ാം ശതാബ്‌ദി സമാപനച്ചടങ്ങുകളിൽ സംബന്ധിക്കാൻ ലെയോ മാർപാപ്പ ഈ വർഷാവസാനം തുർക്കി സന്ദർശിക്കുമെന്നാണു കരുതപ്പെടുന്നത്.