ബോഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയിൽ പ്രസിഡന്‍റ് പദവിയിലേക്കു മത്സരിക്കാനൊരുങ്ങുന്ന സെനറ്റർ മിഗുവേൽ ഉറിബെം ടുർബേയെ (39) വധിക്കാൻ ശ്രമം. തലസ്ഥാനമായ ബോഗട്ടയിലെ പാർക്കിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു നേർക്ക് മൂന്നു തവണ നിറയൊഴിക്കപ്പെട്ടു. രണ്ടു വെടിയുണ്ടകൾ തലയിലും ഒരെണ്ണം മുട്ടിലുമാണു തറച്ചത്.

ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഗുരുതരാവസ്ഥയിലുള്ള ഭർത്താവിനുവേണ്ടി പ്രാർഥിക്കണമെന്ന് ഭാര്യ മരിയ ക്ലോഡിയ അഭ്യർഥിച്ചു.

15 വയസുകാരനാണ് കൈത്തോക്ക് ഉപയോഗിച്ച് മിഗുവേലിനെ ആക്രമിച്ചത്. പ്രസംഗത്തിനിടെ വെടിപൊട്ടുന്ന ശബ്ദം കേട്ട് ആളുകൾ ചിതറി. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസും സ്ഥത്തുണ്ടായിരുന്നവരും ചേർന്ന് പിടികൂടി. ഇതിനിടെ ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്.


കൊളംബിയ ഭരിക്കുന്ന ഇടതുപക്ഷ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ സംഭവത്തെ അപലപിച്ചു. ആക്രമണത്തിൽ കൊളംബിയയിലെ ഇടതുപക്ഷ സർക്കാരിനു പങ്കുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചെങ്കിലും ഇതിനു തെളിവുകൾ നല്കിയില്ല.
അടുത്ത വർഷം ഒക്‌ടോബറിലാണ് കൊളംബിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.