ബെർലിൻ: ജർമനിയിലെ മ്യൂണിക്, ബെർലിൻ നഗരങ്ങളിലുണ്ടായ കത്തിയാക്രമണങ്ങളിൽ മൂന്നു പേർക്കു പര ിക്കേറ്റു. ശനിയാഴ്ച മ്യൂണിക്കിൽ നടന്ന ആദ്യ സംഭവത്തിൽ മുപ്പതുകാരി ഒരു പുരുഷനെയും വനിതയെയും ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തിയാണു പിടികൂടിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.


ബെർലിനിലെ സംഭവത്തിൽ നാല്പതുകാരൻ ഒരു സൂപ്പർമാർക്കറ്റിൽവച്ച് അറുപത്താറുകാരനെ കത്തിയും കത്രികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് വൈകാതെ പിടികൂടി. ആക്രമണം നേരിട്ട വ്യക്തിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.