വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങൾക്കായി കാതോർക്കണമെന്നും അതിനായി നമ്മുടെ ഹൃദയങ്ങൾ തുറന്നിടണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ശ്ലീഹന്മാരിൽ ആവസിച്ചതുപോലെ പരിശുദ്ധാത്മാവ് നമ്മുടെ ആന്തരിക ചങ്ങലകൾ പൊട്ടിച്ചും നമ്മുടെ ഭീതിയകറ്റിയും നമ്മെ രൂപാന്തരപ്പെടുത്തുമെന്നും മാർപാപ്പ പറഞ്ഞു.

പന്തക്കുസ്താ തിരുനാളായിരുന്ന ഇന്നലെ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.

നമ്മെ മറികടക്കുന്ന ശക്തമായ കാറ്റുപോലെ, നമ്മെ ഞെട്ടിക്കുന്ന ഇടിമിന്നൽ പോലെ, നമ്മെ പ്രകാശിപ്പിക്കുന്ന അഗ്നി പോലെ, പരിശുദ്ധാത്മാവിന്‍റെ ദാനം നമ്മുടെമേൽ ഇറങ്ങുന്നു. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിലും ആത്മാവ് അതിരുകൾ തുറക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. സഭയിലെ നവമുന്നേറ്റ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ജൂബിലികൂടിയായിരുന്ന ഇന്നലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 70,000ലേറെ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.


വിവിധ അല്മായ സംഘടനകളുടെ അധ്യക്ഷന്മാരുമായി മാർപാപ്പ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഐക്യവും ദൗത്യവും സഭാജീവിതത്തിന്‍റെ രണ്ട് അവശ്യവശങ്ങളും പത്രോസിനടുത്ത ശുശ്രൂഷയിലെ രണ്ടു മുൻഗണനകളുമാണെന്നു പറഞ്ഞ മാർപാപ്പ, ഈ രണ്ട് മേഖലകളിലും മാർപാപ്പയുമായി വിശ്വസ്തതയോടെയും ഉദാരമായും സഹകരിക്കാൻ എല്ലാ സംഘടനകളോടും ആഹ്വാനം ചെയ്തു.