ലക്‌നോ: സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തന്‍റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സന്യാസിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍. ഒരു സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്ന് ഉദയനിധി ചോദിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സനാതന ധര്‍മ പരാമര്‍ശം നടത്തിയത്.

"ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്- എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

ഇതിനെതിരേ ഹിന്ദു സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു. ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു.

അതിനിടയിലാണ് ഉദയനിധി സ്റ്റാലിന്‍റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചത്. പ്രതീകാത്മകമായി ഉദയ് നിധിയുടെ ചിത്രം സന്യാസി വാളുകൊണ്ട് വെട്ടുകയുമുണ്ടായി.

എന്നാല്‍ 10 കോടി കെെയിലുള്ള സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി തിരക്കി. തന്‍റെ തലയ്ക്ക് 10 കോടി ഒന്നും വേണ്ട 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം.

കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.