ഇ­ടുക്കി: പൂപ്പാറയിലെ പ­ന്നി­യാര്‍ പു­ഴ­യി­ലെയും റോ­ഡി­ലെ­യും 56 കൈ­യേ­റ്റ­ങ്ങ­ൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടികൾ തുടങ്ങി.

കടമുറികളിൽനിന്ന് സാധനങ്ങൾ പുറത്തേക്കു മാറ്റാൻ ജീവനക്കാർക്ക് സമയം നല്‍യിട്ടുണ്ട്. ഇതിനുശേഷം നോട്ടിസ് പതിപ്പിച്ച് കട സീൽ ചെയ്യുമെന്ന് സബ് കളക്ടർ അരുൺ എസ്.നായർ അറിയിച്ചു.

ആള്‍ത്താമസ­മു­ള്ള വീ­ടു­കള്‍ ഇ­പ്പോള്‍ ഒ­ഴി­പ്പി­ക്കില്ല. നോ­ട്ടീ­സ് പ­തി­പ്പി­ച്ച് സ്ഥ­ലം സാ­ങ്കേ­തി­ക­മാ­യി ഏ­റ്റെ­ടു­ക്കു­മെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സ്ഥലത്ത് വ്യാപാരികൾ പ്രതിഷേധിക്കുകയാണ്.

ത­ങ്ങ­ളു­ടെ വാ­ദം കേള്‍­ക്കാ­തെ­യാ­ണ് ഹൈ­ക്കോട­തി കൈ­യേ­റ്റം ഒ­ഴി­പ്പി­ക്കാന്‍ ഉ­ത്ത­ര­വി­ട്ടത്. ഇ­തി­നെ­തി­രേ ത­ങ്ങള്‍ കോ­ട­തി­യെ സ­മീ­പി­ച്ചി­ട്ടു­ണ്ടെന്നും ഹര്‍­ജി­യില്‍ തീ­രു­മാ­ന­മാ­കു­ന്ന­തി­ന് മു­മ്പ് ഒ­ഴി­പ്പി­ക്കല്‍ അ­നു­വ­ദി­ക്കി­ല്ലെന്നുമാണ് ആ­ക്ഷന്‍ കൗണ്‍­സിലിന്‍റെ നിലപാട്.

ആ­റാ­ഴ്­ച­യ്ക്ക­കം കൈ­യേ­റ്റം ഒ­ഴി­പ്പി­ക്ക­ണ­മെ­ന്നാ­ണ് കോട­തി ഉ­ത്ത­ര­വ്. നി­ല­വില്‍ 20 ദിവ­സം മാ­ത്ര­മാ­ണ് പൂര്‍­ത്തി­യാ­യി­ട്ടു­ള്ളത്. ഈ സാഹചര്യത്തിൽ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഒഴിപ്പിക്കൽ നടപടിയെതുടർന്ന് പൂപ്പാ­റ ടൗ­ണില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ചിരുന്നു.