ന്യൂഡൽ‌ഹി: പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പി.കെ. ഷായുടെ മോചനത്തിന് പിന്നാലെ, രാജസ്ഥാനിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ‌ നിന്നു പിടികൂടിയ പാക് റേഞ്ചറെ കൈമാറി ഇന്ത്യ.

വാഗാ- അട്ടാരി അതിർത്തി വഴിയാണ് ഇരുപക്ഷത്തെയും സൈനികരെ കൈമാറിയത്. ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിലാണ് സൈനികരെ കൈമാറാനുള്ള തീരുമാനം വന്നത്.

രണ്ടാഴ്ച മുമ്പാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തുനിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പാക് റേഞ്ചറെ പിടികൂടിയത്.

അതേസമയം, പാക്കിസ്ഥാൻ വിട്ടയച്ച പി.കെ. ഷാ ഇപ്പോൾ ബിഎസ്എഫിലെ സഹപ്രവർത്തകർക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.