കൊച്ചി: കുമ്പളം കായലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണനെയാണ് (62) കാണാതായത്. ഇദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്, നാവിക സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. കുമ്പളം നോര്‍ത്ത് ഓളി ഊന്നിപ്പാടില്‍ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം.

മത്സ്യബന്ധനത്തിനായി കുമ്പളം കായലില്‍ എത്തിയതായിരുന്നു ഇരുവരും. പെട്ടെന്നുണ്ടായ കാറ്റില്‍ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയില്‍ ഇരുവരും പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്‍റെ പിടിവിട്ടു പോവുകയായിരുന്നു.

സമീപത്ത് വഞ്ചിയില്‍ ഉണ്ടായിരുന്ന കെടാമംഗലം പുതുവേലി മഹേഷ്, അംബുജാക്ഷന്‍ എന്നിവര്‍ തുഴഞ്ഞെത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. ഒഴുകി പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തെങ്കിലും വല നഷ്ടപ്പെട്ടു.