കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നിയന്ത്രണമേർപ്പെടുത്തി. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ എട്ടു മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്.

രാവിലെ ഒമ്പതിനും 9.30 നും ഇടയിലാണ് ഉപരാഷ്ട്രപതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. വിവാഹം, ചോറൂൺ എന്നിവ രാവിലെ ഏഴിനു മുമ്പോ 10 ശേഷമോ നടത്തൂ. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.

ക്ഷേത്രം ഇന്നർ റിംഗ് റോഡുകളിൽ ഇന്ന് രാവിലെ മുതൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതു വരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറിന് അവസാനിപ്പിക്കും.