വാഷിംഗ്ടൺ: വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഡെൻവർ വിമാനത്താവളത്തിൽവച്ചുണ്ടായ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോയിംഗ് 737 മാക്സ് എട്ട് വിമാനം മയാമിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് തീയും പുകയും ഉയർന്നത്.

തുടർന്ന് വിമാനത്തിന്‍റെ ടേക്ക് ഓഫ് റദ്ദാക്കി. 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും പരിക്കേറ്റ ആളുടെ നില ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു. ലാൻഡിംഗ് ഗിയറിന് തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.

തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. വിമാനം റൺവേയിലായിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.