വാഷിംഗ്ടൺ: അമേരിക്ക‍യിലെ വെസ്റ്റ് വെർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ നാല് പേർ മരിച്ചു. ആശ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി യുഎസ് പ്രാദേശിക സമയം രാത്രി ഒമ്പതരയോടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള പാറക്കെട്ടിൽ നിന്ന് ഇരകളെയും അപകടത്തിൽപ്പെട്ട വാഹനത്തെയും കണ്ടെത്തി. ജൂലൈ 29ന് പെൻസിൽവാനിയയിലെ ബർഗർ കിംഗ് ഔട്ട്‌‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്.

ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നാലു പേരിൽ രണ്ടു പേർ ഔട്ട്ലെറ്റിനുള്ളിലേക്കു പ്രവേശിക്കുന്നത് കാണാം. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഔട്ട്ലെറ്റിലാണ് നടത്തിയത്. ഇവരെ കാണാതായ ശേഷം വിവിധ സംഘടനകളുടെ അടക്കം നേതൃത്വത്തിൽ വലിയ തെരച്ചിലാണ് നടന്നത്.

വെസ്റ്റ് വെര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നില്ല. ഇതിനു പിന്നാലെ ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.