ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം ഗാസാ മുനമ്പിനു നേർക്ക് നടത്തിയ ആക്രമണത്തില്‍ 52 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലും ഡ്രോണ്‍ ആക്രമണത്തിലുമാണ് ഗാസാ നിവാസികളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരുമുണ്ട്.

അല്‍ ടിന, മൊരാഗ് മേഖലകളില്‍ ഭക്ഷണത്തിന് വരിനില്‍ക്കുന്നവര്‍ക്കു നേരെയും ഇസ്രയേല്‍ സൈന്യം വെടിവച്ചു. പലര്‍ക്കും ജീവന്‍ നഷ്ടമായി. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പുലര്‍ച്ചെ മുതല്‍ ഗാസയുടെ വിവിധഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസ സിറ്റിയില്‍ മാത്രം ഒരു കുഞ്ഞുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ഗാസയില്‍ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും കൊല്ലപ്പെട്ടു.