ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം (എൻ‌എസ്‌എ) പ്രകാരം അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ.

ജോധ്പുരിലെ ജയിലിൽ നിന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാംഗ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.

വാംഗ്ചുക്കിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു വിവരവുമില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഗീതാഞ്ജലി പറഞ്ഞു.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാംഗ്ചുക്കിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഗീതാഞ്ജലി നിഷേധിച്ചു.