കോട്ടയം: കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് യാഥാര്‍ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നും എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുലർച്ചെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന്(12081) തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്‌റ്റേഷനുകളിലാണ് നിലവില്‍ സ്‌റ്റോപ്പുള്ളത്.

ഈ ട്രെയിന്‍ ഉച്ചയ്ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന (12082) ജനശതാബ്ദി എക്‌സ്പ്രസ് അർധരാത്രി 12.50-നാണ് കണ്ണൂരില്‍ എത്തിച്ചേരുക.