വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാർജയിൽ സംസ്കരിക്കും; ഹർജി തീർപ്പാക്കി ഹൈക്കോടതി
Thursday, July 17, 2025 3:55 PM IST
കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മകൾ വൈഭവിയുടെ മൃദേഹം ഷാർജയിൽ സംസ്കരിക്കാനും നേരത്തെ ഇന്ത്യൻ എംബസിയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ തീരുമാനമായിരുന്നു. ഇക്കാര്യം ഇന്ത്യൻ എംബസി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.
വിപഞ്ചികയുടെയും കുട്ടിയുടെയും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹര്‍ജിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവിനേയും ഇന്ത്യന്‍ എംബസിയേയും കക്ഷി ചേര്‍ക്കാന്‍ കോടതി ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. ഭര്‍ത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നാണ് വിപഞ്ചികയുടെ മാത്യസഹോദരി നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
കഴിഞ്ഞ 11 നാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയായ വിപഞ്ചിക ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.