ഇടുക്കിയുടെ മണ്ണില്‍ പൊന്ന് വിളയിക്കാൻ
ഇടുക്കിയുടെ മണ്ണില്‍ പൊന്ന് വിളയിക്കാൻ
Wednesday, April 17, 2024 5:16 AM IST
ജെയിസ് വാട്ടപ്പിള്ളില്‍
തൊടുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ മുന്‍ എംപി ജോയ്‌സ് ജോര്‍ജും സിറ്റിംഗ് എംപി ഡീന്‍ കുര്യാക്കോസും തമ്മിലാണ് പോരാട്ടം.

യുഡിഎഫിന് വളക്കൂറുള്ള മണ്ഡലത്തില്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോയ്‌സ് അട്ടിമറി വിജയം നേടിയെങ്കില്‍ 2019-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പകരം വീട്ടുകയായിരുന്നു. എന്നാല്‍, ഇത്തവണ പാര്‍ട്ടിചിഹ്നത്തില്‍ മല്‍സരിക്കുന്ന ജോയ്‌സ് ജോര്‍ജ് അട്ടിമറി വിജയം നേടാനുള്ള പ്രവര്‍ത്തനമാണു നടത്തിവരുന്നത്. ഡീന്‍ കുര്യാക്കോസാകട്ടെ കഴിഞ്ഞതവണത്തെ വന്‍ഭൂരിപക്ഷം ആവര്‍ത്തിക്കുന്നതിനുള്ള തയാറെടുപ്പിലും.

പരമ്പരാഗത വോട്ടില്‍ കണ്ണുംനട്ട് ഡീന്‍

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ തവണ യുഡിഎഫ് വിജയിച്ചതിന്‍റെ ആത്മവിശ്വാസമാണ് ഡീനിന്‍റെ കൈമുതലും കരുത്തും. പരമ്പരാഗതമായി യുഡിഎഫിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്ന മലയോര ജനതയുടെ മനസ് ഇത്തവണയും തങ്ങള്‍ക്കൊപ്പമാകുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഭൂരിപക്ഷമായിരുന്നു ഡീനിന് ലഭിച്ചത്. അതിനാല്‍ ഇത്തവണയും ഏറെ പ്രതീക്ഷയിലാണു മുന്നണി.

ബൂത്ത് തലംമുതല്‍ മുകള്‍തട്ട് വരെ ചിട്ടയായ പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിവരുന്നത്. സൗമ്യനും മിതഭാഷിയുമായ ഡീനിന്‍റെ പൊതുസ്വീകാര്യതയും യുഡിഎഫിനു തുറുപ്പുചീട്ടാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതൃത്വത്തിലേക്കുയര്‍ന്ന ഡീന്‍ കുര്യാക്കോസിന് ജില്ലയുടെ മുക്കിലും മൂലയിലും വലിയൊരു സുഹൃദ് വലയംതന്നെയുണ്ട്.

പോരാട്ടവീര്യവുമായി ജോയ്‌സ്

ഒരുവേള ജില്ലയെ ഇളക്കിമറിച്ച കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരപരമ്പരകളുടെ വേലിയേറ്റംതന്നെ സൃഷ്ടിച്ചപ്പോള്‍ അതിന്‍റെ മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ചയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്. സിറ്റിംഗ് എംപിയായിരുന്ന പി.ടി. തോമസിനു ശക്തനായ എതിരാളിയെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ലീഗല്‍ അഡ്വൈസറായിരുന്ന ജോയ്‌സിനു നറുക്കുവീണത്.

അന്നത്തെ രാഷ്‌ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമായതോടെ ജോയ്‌സ് ജോര്‍ജ് മികച്ച ഭൂരിപക്ഷത്തില്‍ പാര്‍ലമെന്‍റിലെത്തുകയായിരുന്നു. പിന്നീട് ഇടുക്കിയുടെ ഭൂ വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താനും ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും മികച്ച അഭിഭാഷകന്‍കൂടിയായ അദ്ദേഹത്തിനായി. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ വികസനമടക്കം നടപ്പാക്കാനായത് പ്രധാന നേട്ടങ്ങളിലൊന്നായി അവതരിപ്പിച്ചാണ് പ്രചാരണം മുന്നോട്ടുനീങ്ങുന്നത്. ഇതിനു പുറമേ കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും എല്‍ഡിഎഫിനുണ്ട്. ഈ ഘടകങ്ങളെല്ലാം അനുകൂലമായി മാറിയാല്‍ വിജയിക്കാനാകുമെന്ന ശുഭപ്രതീക്ഷയാണ് ജോയ്‌സ് ജോര്‍ജിനുള്ളത്.


മോദിയുടെ പിന്‍ബലത്തില്‍ സംഗീത വിശ്വനാഥന്‍

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അതിന് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജനങ്ങളുടെ അംഗീകാരം നല്‍കണമെന്ന അഭ്യര്‍ഥനയുമായാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സംഗീത വിശ്വനാഥന്‍റെ പ്രചാരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും മൂന്നാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂവെങ്കിലും ഇതോടെ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സാധിച്ചെന്നാണു മുന്നണിയുടെ വിലയിരുത്തല്‍.

എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ മല്‍സരിക്കുമ്പോള്‍ വോട്ടിംഗ് ശതമാനം പരമാവധി ഉയര്‍ത്തുന്നതിനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

കണക്കെടുപ്പുമായി മുന്നണികള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു മണ്ഡലങ്ങളില്‍ അഞ്ചിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും വിജയം തുണച്ചത് എല്‍ഡിഎഫിനെയായിരുന്നു. ഇതാണ് എല്‍ഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിലെത്തിയതുവഴി മുന്നണിയുടെ ജനകീയ അടിത്തറ വിപുലമായെന്ന വിശ്വാസവും എല്‍ഡിഎഫിനുണ്ട്.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ സമീപിക്കുന്നത് മറ്റൊരു മാനദണ്ഡത്തിലാണെന്നാണ് യുഡിഎഫിന്‍റെ നിരീക്ഷണം. ഇന്ത്യാമുന്നണിക്കു നേതൃത്വം നല്‍കുന്നതില്‍ പ്രഥമസ്ഥാനത്തുനില്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ക്ക് ജനങ്ങളുടെ പിന്‍ബലം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ജോഡോ യാത്ര അണികള്‍ക്കിടയില്‍ പുതിയ ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.