പ്രധാനമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ വർഗീയത മാത്രം: മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ   വർഗീയത മാത്രം: മുഖ്യമന്ത്രി
Wednesday, April 17, 2024 5:17 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ബിജെപിയുടെ പ്രകടനപത്രികയിൽ നിറഞ്ഞുനിൽക്കുന്നതു വർഗീയ അജൻഡയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി പറഞ്ഞ പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിലുള്ളതു വർഗീയത മാത്രമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ്, രാമക്ഷേത്രം, സിഎഎ, കാഷ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തുടങ്ങിയവയാണത്. ഈ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്കു ധൈര്യമില്ല. മോദിയുടെ ഗാരന്‍റി കിട്ടിയതു രാജ്യത്തെ കോർപറേറ്റുകൾക്കാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ പത്തുലക്ഷം കോടിയോളം രൂപയുടെ കോർപറേറ്റ് വായ്പകളാണു പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്.

പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവിൽ കോഡ് അടക്കമുള്ള അജൻഡ മുൻനിർത്തി രാജ്യത്തു ധ്രുവീകരണത്തിനു വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടനപത്രികയുടെ ജനകീയ വിചാരണയാണു തെരഞ്ഞെടുപ്പിൽ നടക്കുക. സംസ്ഥാനത്തു ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം കോൺഗ്രസിന്‍റെ മോഹമാണ്. നാലു വോട്ടിനുവേണ്ടി എന്തും ചെയ്യുന്ന പാർട്ടിയല്ല, ബിജെപിക്കെതിരേ അതിനിശിതമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം. വർഗീയതയുമായി സന്ധിചേരാൻ ഒരുകാലത്തും കോൺഗ്രസ് മടി കാണിച്ചിട്ടില്ല. കോൺഗ്രസ് അടങ്ങുന്ന മുന്നണി കേരളവിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. സംഘപരിവാറിന്‍റെ ജനവിരുദ്ധ രാഷ്‌ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽഡിഎഫ് വേണോ മൃദുസമീപനം സ്വീകരിക്കുന്ന യുഡിഎഫ് ജയിക്കണോ എന്നതാണ് ചോദ്യം.


തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയാറല്ല. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും 38 കോടിയായി കുറഞ്ഞു. അതേസമയം, തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽനിന്നു 106 കോടിയായി ഉയരുകയും ചെയ്തു. തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനമായി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്നംപോലും അല്ലാതായി മാറി.

എട്ടുവർഷംകൊണ്ട് കേന്ദ്ര സർക്കാർ സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികകളിൽ നിയമനം മരവിപ്പിച്ചു. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തിൽപോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. കടമെടുപ്പ് നിയമസഭയുടെ അധികാരമാണെന്ന്, കടമെടുപ്പ് പരിധിയിൽ കേരളത്തിനു തിരിച്ചടിയുണ്ടായെന്ന മോദിയുടെ പ്രസ്താവനയോടു മോദി പ്രതികരിച്ചു.

കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സംഭവത്തിൽ നടപടിയെടുത്തതു സംസ്ഥാന സഹകരണ വകുപ്പാണ്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായതുകൊണ്ടാണു നടപടിയെടുത്തതു കേന്ദ്രമാണെന്നു മോദി പറയുന്നതെന്നു പിണറായി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.