ഈ തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണം: പ്രകാശ് കാരാട്ട്
ഈ തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യം ജനാധിപത്യ സംരക്ഷണം: പ്രകാശ് കാരാട്ട്
Saturday, April 20, 2024 12:52 AM IST
പാലക്കാട്: ജനാധിപത്യത്തിന്‍റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ബിജെപിക്കും ആർഎസ്എസിനും എതിരേ ജനം വിധിയെഴുതും. ഇടതുപക്ഷം പാർലമെന്‍റിൽ ഉണ്ടെങ്കിലേ മതനിരപേക്ഷത ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരേ ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരും നടപ്പാക്കില്ലെന്നു പറഞ്ഞു. കേരളത്തിലെ ഇടതുസർക്കാരിനെ വേട്ടയാടാൻ ബിജെപിയെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതിനെ രാഹുൽ വിമർശിച്ചതിനു മറുപടിയായാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.


പത്തുവർഷംകൊണ്ട് മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും തകർത്ത ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്ന് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകാത്തത്. രാജ്യത്ത് 45 ശതമാനം വരുന്ന യുവത്വം നിരാശയിലാണ്. കേന്ദ്ര സർവീസിൽമാത്രം 10 ലക്ഷം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് നികത്തിയിട്ടില്ല.

കേരളത്തിൽനിന്നുള്ള 19 യുഡിഎഫ് എംപിമാരും സിഎഎ അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയോടു സന്ധിചെയ്തു. ലോക്സഭയിൽ ഇടതുപക്ഷത്തിന്‍റെ ശക്തി വർധിച്ചാലേ രാജ്യത്തു ജനാധിപത്യം നിലനിൽക്കൂവെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.