ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം:അമ്മയും അറസ്റ്റിൽ; കുഞ്ഞിനെ വിട്ടുകിട്ടണമെന്നു പിതാവ്
ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം:അമ്മയും അറസ്റ്റിൽ; കുഞ്ഞിനെ വിട്ടുകിട്ടണമെന്നു പിതാവ്
Saturday, April 20, 2024 12:52 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം പുറത്തുവന്നതിനെ തുടർന്ന് കുട്ടിയെ വേണമെന്നാവശ്യപ്പട്ട് പിതാവ്. ആവശ്യവുമായി പോലീസിനെ സമീപിച്ച അച്ഛൻ കുടുംബ കോടതിയിൽ ഹർജിയും സമർപ്പിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

ഏഴുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛൻ ആറ്റുകാൽ സ്വദേശി അനുവിനെ (35) കഴിഞ്ഞ ദിവസവും അമ്മ അഞ്ജനയെ ഇന്നലെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസങ്ങൾക്കു മുന്പാണ് തനിക്ക് മർദനമേറ്റ കാര്യം കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നത്. പച്ചമുളക് തീറ്റിച്ചുവെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പറയുന്നത് വീഡിയോയിലുണ്ട്. കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛനായ അനു കുട്ടിയെ അതിക്രൂരമായി മർദിക്കുകയാണെന്നാണ് നിഗമനം. കുട്ടിയുടെ ദേഹമാസകലം മർദനമേറ്റ പാടുകളുമുണ്ട്.


കുട്ടിയെ മർദിക്കുന്പോൾ അമ്മ തടഞ്ഞില്ലെന്നും കുട്ടി പറയുന്നു ണ്ട്. ചിരിച്ചതിനും നോട്ടെഴുതാൻ വൈകിയതിനുമെല്ലാം മർദിച്ചെന്നാണ് പരാതി. രണ്ടാനച്ഛന്‍റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകൾ ആദ്യം കണ്ടത്.

അമ്മയ്ക്ക് അസുഖമായതിനെത്തുടർന്ന് കുട്ടി രണ്ടു ദിവസം മുൻപ് ഈ വീട്ടിലേക്ക് പോയിരുന്നു. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചതും പിന്നാലെ പോലീസിൽ പരാതി നൽകിയതും. തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.