വടകരയിലെ സെക്ടറല്‍ ഓഫീസര്‍മാർക്കും ബിഎൽഒമാർക്കും എതിരേ പരാതി
വടകരയിലെ സെക്ടറല്‍ ഓഫീസര്‍മാർക്കും ബിഎൽഒമാർക്കും എതിരേ പരാതി
Saturday, April 20, 2024 2:53 AM IST
തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും ബിഎൽഒമാർക്കുമെതിരേ പരാതി.

ഓഫീസർമാരും ബിഎൽഒമാരും സിപിഎമ്മിന് അനുകൂലമായ പ്രവർത്തിക്കുന്നെന്നു ചൂണ്ടിക്കാണിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിലിന്‍റെ തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ അഡ്വ. സി.ടി. സജിത്താണ് ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന ഇലക്ടറൽ ഓഫീസർക്കും വടകര പാർലമെന്‍റ് റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്.

85 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രേഖപ്പെടുത്തുന്ന പ്രക്രിയയിൽ തലശേരി മേഖലയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായാണു പരാതിയിൽ പറയുന്നത്.

വീടുകളിൽ വോട്ട് ചെയ്യിക്കാനെത്തുന്പോൾ ചിലയിടങ്ങളിൽ യുഡിഎഫ് ബിഎൽഎമാരെ അറിയിക്കുന്നില്ലെന്നും തലശേരി 109-ാം നമ്പര്‍ ബൂത്തിലെ മാലതി (85) യുടെ വോട്ട് ഒരു സ്ഥാനാർഥിക്ക് അനുകൂലമായി ബിഎൽഒതന്നെ രജിസ്റ്റർ ചെയ്തതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം കള്ളവോട്ട് ആവര്‍ത്തിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.


സ്ഥാനാര്‍ഥിയെ പ്രതിനിധീകരിക്കുന്ന ബിഎല്‍എമാരുടെ സാന്നിധ്യം ഉറപ്പാക്കാതെ അനധികൃത വോട്ടുകള്‍ സെക്ടറല്‍ ഓഫിസര്‍മാരോ ബിഎൽഒമാരോ രേഖപ്പെടുത്തുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

വോട്ടറുടെ സമ്മതത്തോടെ സഹായിയെ വയ്ക്കാം

അന്ധതകൊണ്ടോ ശാരീരിക അവശതകൾകൊണ്ടോ സ്വയം വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തന്‍റെ വോട്ട് രേഖപ്പെടുത്താൻ സഹായിയെ വയ്ക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.