അടവുകൾ പതിനെട്ടും പുറത്തിറക്കി മുന്നണികൾ
അടവുകൾ പതിനെട്ടും  പുറത്തിറക്കി മുന്നണികൾ
Saturday, April 20, 2024 2:53 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ദേശീയ നേതാക്കൾ കൂട്ടത്തോടെ കളത്തിലെത്തിയതോടെ പ്രചാരണത്തിന്‍റെ അവസാന ആഴ്ച കൂട്ടപ്പൊരിച്ചിലിനു വേദിയൊരുങ്ങി. സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് ഇനി അവശേഷിക്കുന്നത് അഞ്ചു ദിവസം മാത്രം.

ഇതുവരെ അത്യാവേശം കാട്ടാതിരുന്ന മുന്നണികൾ അവസാനലാപ്പിൽ ആയുധങ്ങളെല്ലാം പുറത്തെടുക്കുകയാണ്. എൻഡിഎയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ കേരളത്തിലെത്തി പ്രവർത്തകരിൽ ആവേശം വിതറി. ഇനി മോദിക്കു കേരളത്തിൽ പരിപാടികൾ ഇല്ല.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയ നേതാക്കളാണ് ഇനി എൻഡിഎ പ്രചാരണത്തിന്‍റെ നേതൃനിരയിൽ. കോണ്‍ഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ താരപ്രചാരകർ.

പ്രിയങ്ക ഇന്നു ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് റോഡ് ഷോയും നടത്തും. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തും.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും റോഡ് ഷോകളിലൂടെ ജനങ്ങളെ ആകർഷിക്കുന്നുണ്ട്. ഇടതുപക്ഷത്തുനിന്ന് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, തപൻ സെൻ, ഡി. രാജ തുടങ്ങിയവർ പ്രചാരണം നയിക്കുന്നു.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കുന്പോൾ ഇടതു, വലതു മുന്നണികൾ തമ്മിലുള്ള പോരിലേക്കു രാഷ്്ട്രീയകേരളം മാറുന്നതും കാണാം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിക്കുന്പോൾ പിണറായി വിജയനും ഇടതുനേതാക്കളും കോണ്‍ഗ്രസിലേക്ക് ആക്രമണം കേന്ദ്രീകരിക്കുകയാണ്. ബിജെപി ബന്ധത്തിന്‍റെ പേരിൽ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുന്നുമുണ്ട്.


കേന്ദ്രസർക്കാരും ബിജെപിയും കേരളത്തെ പല വിധത്തിൽ ഞെരുക്കുകയും അപമാനിക്കുകയും ചെയ്യുന്പോൾ കോണ്‍ഗ്രസും യുഡിഎഫും അവർക്ക് ഒത്താശ ചെയ്യുന്നു എന്ന നിലയിലാണ് ഇടതുപക്ഷത്തിന്‍റെ ആരോപണം.

ബിജെപിയോടു കോണ്‍ഗ്രസിനു മൃദുസമീപനമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തുന്നു. പൗരത്വ ഭേദഗതി നിയമം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നതിനൊപ്പം ബിജെപിയെ തടയാൻ തങ്ങൾക്കു മാത്രമേ കഴിയൂ എന്ന സന്ദേശവുമാണ് ഇടതുപക്ഷം പൊതുസമൂഹത്തിൽ പരത്തുന്നത്.

പിണറായി സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധതയിലാണ് യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രതീക്ഷ. ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ശന്പളക്കാരിലും പെൻഷൻകാരിലും കർഷകരിലും മലയോരവാസികളിലുമെല്ലാം വ്യത്യസ്ത കാരണങ്ങളാൽ അസംതൃപ്തി ശക്തമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഇതു വോട്ടിംഗിൽ പ്രതിഫലിക്കുമെന്നും കഴിഞ്ഞ തവണത്തേതിനു സമാനമായ ഫലമുണ്ടാകുമെന്നും അവർ പറയുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇത് ഒരു തരംഗമായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. എൽഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നു.

പ്രചാരണ രംഗത്ത് ബിജെപി കടുത്ത മത്സരമാണു നൽകുന്നത്. പുറത്തുവന്ന സർവേ റിപ്പോർട്ടുകളൊന്നും അവർക്കു പ്രതീക്ഷ നൽകുന്നതല്ലെങ്കിലും തിരുവനന്തപുരത്തും തൃശൂരിലും അവർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന നിമിഷം വരെയും ശക്തമായ പോരാട്ടം അവർ തുടരും. അതിനുള്ള വിഭവശേഷി അവർക്കുണ്ടെന്നുള്ളതാണ് മറ്റുള്ളവരിൽനിന്ന് അവരെ വേറിട്ടു നിർത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.