നെയ്യാറ്റിന്‍കര താലൂക്കില്‍ 616 പോളിംഗ് ബൂത്തുകള്‍
Wednesday, April 24, 2024 6:32 AM IST
നെയ്യാറ്റിന്‍കര : തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ 616 പോളിംഗ് ബൂത്തുകള്‍. മൂന്നു നിയമസഭ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളാണിവയെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കരയിലെ 185 ബൂത്തുകളും പാറശാലയിലെ 215 ബൂത്തുകളും കോവളത്തിലെ 216 ബൂത്തുകളുമാണ് ഇക്കൂട്ടത്തിലുള്ളത്. ഓരോ ബൂത്തുകളിലേയ്ക്കും നാലു വീതം പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും കോവളം മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും വോട്ടെടുപ്പിന്‍റെ തലേന്നാള്‍ നടക്കും. പാറശാല മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം കേന്ദ്രം പാറശാല ഗവ. ഗേള്‍സ് സ്കൂളിലാണ് ക്രമീകരിച്ചിട്ടുള്ളത്.

വോട്ടെടുപ്പ് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം സുസജ്ജമാണെന്നും തഹസില്‍ദാര്‍ അറിയിച്ചു. പോളിംഗ് ബൂത്തുകളില്‍ വെബ് കാമറകളിലൂടെ തത്സമയ നിരീക്ഷണം സാധ്യമാകും.നെയ്യാറ്റിന്‍കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ പരിധിയില്‍ നെയ്യാറ്റിന്‍കര, ബാലരാമപുരം, നരുവാമൂട്, വെള്ളറട, ആര്യങ്കോട്, മാരായമുട്ടം, പൂവാര്‍, കാഞ്ഞിരംകുളം, പൊഴിയൂര്‍, പാറശാല എന്നീ സ്റ്റേഷനുകളാണുള്ളത്.

നെയ്യാറ്റിന്‍കര പോലീസ് സര്‍ക്കിളിന്‍റെ കീഴില്‍ 71 പോളിംഗ് ബൂത്തുകളുണ്ട്. ഇവയിലൊരെണം പ്രശ്ന ബാധിതമാണെന്ന് പോലീസ് അറിയിച്ചു. തീരപ്രദേശമായ പൊഴിയൂര്‍ സ്റ്റേഷന്‍റെ പരിധിയില്‍ 56 ബൂത്തുകളുണ്ട്.

അതേ സമയം, പ്രശ്ന ബാധിതങ്ങളായി നിലവില്‍ ഒരു ബൂത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളുള്ള പൊഴിയൂര്‍, വെള്ളറട മുതലായ സ്റ്റേഷന്‍ പരിധിയിലെ പോളിംഗ് ബൂത്തുകളില്‍ സ്വാഭാവികമായും പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും.