വീരമലക്കുന്ന് ഇടിയാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം: ടി.എന്‍. പ്രതാപന്‍
Thursday, July 24, 2025 12:51 AM IST
കാസര്‍ഗോഡ്: ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയവും പ്രകൃതിക്ക് വന്‍ ഹാനികരമുണ്ടാക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതി സ്വീകരിച്ചത് കൊണ്ടാണ് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും റോഡ് തകരുകയും ചെയ്തതെന്ന് കെപിസിസി രാഷ്‌ട്രീയകാര്യസമിതി അംഗം ടി.എന്‍. പ്രതാപന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമായി ഇവിടെനിന്ന് മണ്ണ് കുഴിച്ചെടുത്ത് കോടിക്കണക്കിന് രൂപയുടെ വില്‍പ്പന നടത്തുകയും തത്വദീക്ഷയില്ലാത്ത നിര്‍മാണരീതി മൂലവും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്‍ ഭീഷണിയാണ് റോഡ് തകര്‍ച്ചയിലൂടെ സംഭവിച്ചിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന പല സ്ഥലങ്ങളിലും അഴിമതിയുടെ ബാക്കിപത്രമായി വന്‍ ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നത്.

റോഡ് നിര്‍മ്മാണ കമ്പനിയും സര്‍ക്കാരും ഗൗരവമായി ഈ വിഷയം പരിശോധിച്ച് പരിഹാരമാര്‍ഗം കണ്ടെത്തണം.

ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കാസര്‍ഗോട്ടെ പാവപ്പെട്ട തീരദേശ വാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങളെ സര്‍ക്കാര്‍ അനാഥമാക്കി എന്നും തീരദേശ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ സത്വരനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. സോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി. പ്രഭാകരന്‍, ഹക്കീം കുന്നില്‍, ശാന്തമ്മ ഫിലിപ്പ്, സാജിദ് മവ്വല്‍, ജയിംസ് പന്തമാക്കല്‍, ബി.പി. പ്രദീപ്കുമാര്‍, പി.വി. സുരേഷ്, സോമശേഖര ഷേണി, ഹരീഷ് പി. നായര്‍, ധന്യ സുരേഷ്, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, എം. രാജീവന്‍ നമ്പ്യാര്‍, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, ഉനൈസ് ബേഡകം എന്നിവര്‍ സംസാരിച്ചു.