മഴ വീണ്ടും ശക്തം, കോസ്‌വേകളില്‍ വെള്ളം കയറി
Monday, July 21, 2025 3:49 AM IST
റാന്നി: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ നദികളിലും ജലാശയങ്ങളിലും വെള്ളം ഉയര്‍ന്നു. പമ്പാ നദിക്കു കുറുകെയുള്ള കുരുമ്പന്‍മൂഴി കോസ്‌വേ വൈകുന്നേരത്തോടെ മുങ്ങി.

എം.സി. ചെറിയാന്‍ റാന്നി എംഎല്‍എ ആയിരിക്കുമ്പോഴാണ് പമ്പാനദിക്കു കുറുകെ കുരുമ്പന്‍മൂഴിയില്‍ കോസ്‌വേ നിര്‍മിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായി. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന കെ.ബി. വത്സലകുമാരിയുടെ ശ്രമഫലമായി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ മലനാട് ഡവലപ്‌മെന്‍റ്സൊസൈറ്റിയുടെ ആദ്യകാല ഡയറക്ടര്‍ ഫാ. മാത്യൂ വടക്കേമുറിയുടെകൂടി ആശയമായിരുന്നു നദിക്കു കുറുകെ ചെലവു കുറഞ്ഞ ഉയരമില്ലാത്ത പാലം എന്നത്. ഈ ആശയം മുന്‍നിര്‍ത്തി പമ്പയാറിനും അഴുതയാറിനും കുറുകെ കിഴക്കന്‍ മേഖലകളില്‍ ഉയരം കുറഞ്ഞ പാലങ്ങള്‍ തീര്‍ക്കാന്‍ അന്നു കഴിഞ്ഞിരുന്നു. മലനാടും എംസി ചെറിയാന്‍ എംഎല്‍എയും കൈകോര്‍ത്ത് ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ഇത്തരം പാലങ്ങള്‍ ആളുകള്‍ക്ക് ഉപകാരപ്രദമായി.

ജനകീയ പങ്കാളിത്തത്തിലാണ് കുരുമ്പന്‍മൂഴിയിലും എംഎല്‍എ കോസ്‌വേ പണിതത്. താഴെ പെരുന്തേനരുവി മിനി ജലവൈദ്യുത പദ്ധതിയുടെ ഡാം കെട്ടുവോളം കുരുമ്പന്‍മുഴി കോസ്‌വേയില്‍ വെള്ളം കയറി ഒഴുകുന്നത് അപൂര്‍വമായിരുന്നു. ഡാം വന്നതോടെ ഓരോ പെരുമഴയിലും ഡാം നിറയുമ്പോള്‍ തൊട്ടു മുകളിലുള്ള കോസ്‌വേയിലേക്ക് വെള്ളം തിരിച്ചെത്തുകയും മറുകര കടക്കാനാവാത്ത വിധം അതു മൂടിപ്പോവുകയുമാണ്.

ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പാലം നിര്‍മിക്കുക എന്ന ആശയവുമായി പ്രമോദ് നാരായണന്‍ എംഎല്‍എ രംഗത്തുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ നീളുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്.

കുരുമ്പന്‍മൂഴി - പെരുന്തേനരുവി റോഡ് ഗതാഗതയോഗ്യമായതോടെ പ്രദേശവാസികള്‍ക്ക് മറുകരയില്‍ എത്താനാകും. നേരത്തേ കോസ്‌വേ മുങ്ങിയാല്‍ മറുകരയില്‍ എത്താന്‍ മാര്‍മഗമില്ലായിരുന്നു. പുതിയ റോഡ് യാഥാര്‍ഥ്യമായതോടെ അധികദൂരം സഞ്ചരിച്ചാലും ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവായി. പെരുന്തേനരുവി ഡാമിന്റെ പാലത്തിലൂടെയാണ് മറുകരയിലെത്താനാകുന്നത്.

മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു

മല്ലപ്പള്ളി: ശക്തമായ മഴയെ തുടര്‍ന്ന് മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. നദിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്ലൂപ്പാറ, വള്ളംകുളം ഭാഗങ്ങളിലെ ജലനിരപ്പ് വിലയിരുത്തിയാണ് സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

മഴ ശക്തമാകുന്നതിനു പിന്നാലെ സമീപകാലത്തായി മണിമലയാറ്റില്‍ വേഗത്തില്‍ വെള്ളം ഉയരുന്ന സ്ഥിതിയുണ്ട്. ഇക്കാരണത്താല്‍ ജലനിരപ്പ് ദുരന്തനിവാരണ അഥോറിറ്റിയും നിരീക്ഷിച്ചു വരികയാണ്.