മത്സ്യവ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 1.5 കോടിയും സ്വര്‍ണവും പണവും തട്ടിയെടുത്തു
Monday, July 21, 2025 3:49 AM IST
പണം നഷ്ടപ്പെട്ടയാള്‍ ജീവനൊടുക്കിയ കേസില്‍ വിശദമായ അന്വേഷണം

പത്തനംതിട്ട: മത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപയും 166 ഗ്രാം സ്വര്‍ണവും കബളിപ്പിച്ചെടുത്ത കേസില്‍ ഒരാളെ ഇലവുംതിട്ട പോലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി മല്ലപ്പള്ളി പെരുമ്പെട്ടി ചാമക്കാലയില്‍ റമീസ് റഹ്‌മാനാണ് (30 )അറസ്റ്റിലായത്.

മെഴുവേലി തുമ്പമണ്‍ നോര്‍ത്ത് ഞാവാലിക്കോട് ചക്കാലമണ്ണില്‍ ബിന്നി മാത്യുവിന്‍റെ ഭാര്യ ലീന വര്‍ഗീസിന്‍റെ (54) മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉടനടി ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2023 ജനുവരി ഒന്നുമുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി. കെ. വിനോദ് കൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേസില്‍ രണ്ടാം പ്രതി ഇയാളുടെ ഭാര്യ ഷാനിമോളും മൂന്നാം പ്രതി ഇയാളുടെ പിതാവ് അബ്ദുറഹ്‌മാന്‍ കുട്ടിയുമാണ്. പെരുമ്പെട്ടി സ്വദേശി ദിലീപ് ലാലാണ് നാലാം പ്രതിയെന്നു പോലീസ് പറഞ്ഞു.

2023മുതലുള്ള കാലയളവില്‍ പണവും സ്വര്‍ണവും അടക്കം 1,68,59,581 രൂപ തട്ടിയെടുത്ത സംഘം, പണം തിരികെ നല്‍കാതെ വന്നപ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദത്താല്‍ സഹിക്കവയ്യാതെ ബിന്നി ജൂണ്‍ 30 ന് രാവിലെ ജീവനൊടുക്കിയിരുന്നു.

ബിസിനസിന്‍റെ പേരില്‍ 2023 ജനുവരി ഒന്ന് മുതലുള്ള കാലയളവില്‍ ഇലവുംതിട്ടയിലെ എസ്ബിഐ, കനറ എന്നീ ബാങ്കുകളിലെ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടുകളില്‍ നിന്നും പത്തനംതിട്ട ഇസാഫ് ബാങ്കിലെ അക്കൗണ്ടിലൂടെയും 1,54,59,581 രൂപ പ്രതികള്‍ കബളിപ്പിച്ച് കൈക്കലാക്കി. കൂടാതെ, 166 ഗ്രാം സ്വര്‍ണവും തട്ടിയെടുത്തു.

അന്വേഷണത്തിന്‍റെ ഭാഗമായി ബിന്നിയുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പോലീസ് ലഭ്യമാക്കിയിരുന്നു. ഇസാഫ് ബാങ്കിലെ ബിന്നിയുടെ ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ 2023 ഫെബ്രുവരി 18 നും 2025 മാര്‍ച്ച് 22 നുമിടയില്‍ ഒന്നാംപ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 52, 18,700 രൂപ കൈമാറ്റപ്പെട്ടതായി കണ്ടെത്തി. എസ് ബിഐ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 99,72,211 രൂപയും ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായി വ്യക്തമായി.

അതേസമയം രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്കായി എസ്ബിഐ, ഇസാഫ് എന്നീ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 30,19,990 രൂപയും കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഒന്നാംപ്രതി റമീസ് റഹ്‌മാനെ കഴിഞ്ഞ രാത്രി ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ശേഷം 10ന് അറസ്റ്റ് ചെയ്തു.

ബിസിനസ് നഷ്ടവും സാമ്പത്തിക പ്രശ്‌നവും മൂലം മനോവിഷമത്താല്‍ ജൂണ്‍ 30 ന് രാവിലെ വീടിനു പിന്നിലെ സ്റ്റെയര്‍ കേസില്‍ പ്ലാസ്റ്റിക് കയറില്‍ ബിന്നി തൂങ്ങി മരിക്കുകയായിരുന്നു. ഇതിന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയ കേസില്‍ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.