വൻ പ്രതിഷേധം; തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം പൊളിഞ്ഞു
Friday, August 1, 2025 11:21 PM IST
ഏലപ്പാറ: തലമുറകളായി താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കാൻ എസ്റ്റേറ്റ് ഉടമ നടത്തിയ നീക്കം പാളി. തൊഴിലാളികളും നാട്ടകാരും എതിർപ്പുമായി രംഗത്തു വന്നത് നേരിയ സംഘർഷത്തിനും കാരണമായി.

ഒരു തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തു വന്നതോടെ കോടതി നിയോഗിച്ച ആമീനും പോലീസും നടപടി സ്വീകരിക്കാതെ മടങ്ങി. ഹെലിബറിയ ടീ കമ്പനിയുടെ ചെമ്മണ്ണ് ഡിവിഷനിലെ മേട്ടുലയം ഭാഗത്ത് ഇന്നലെയാണ് സംഭവം.

62 പേർക്കെതിരേ

തോട്ടം ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി 62 തൊഴിലാളികൾക്കെതിരേ തോട്ടം ഉടമ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഷൈൻ, ഗീതാകുമാരി, ജോൺസൺ എന്നിവരെ കുടിയൊഴുപ്പിക്കാനാണ് പീരുമേട് കോടതി ചുമതലപ്പെടുത്തിയ ആമീനും പോലീസും എത്തിയതിയത്.

വിവരമറിഞ്ഞ് ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ തൊഴിലാളികൾ എതിർപ്പുമായി രംഗത്തെത്തി. ഗീതാകുമാരിയുടെ ഭർത്താവ് പരുത്തിവിള സജി വീടിനുള്ളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയതോടെ ആമീനും പോലീസും കുടിയൊഴിപ്പിക്കൽ നടപടി ഉപേക്ഷിച്ചു മടങ്ങി.

റവന്യൂവകുപ്പിന്‍റെ പിഴവ്

86 വർഷം മുൻപ് മുതൽ തൊഴിലാളികളുടെ കൈവശത്തിൽ വീട് വച്ചു താമസിക്കുന്ന ഭൂമിയാണിത്. 1962ൽ റവന്യൂ വകുപ്പ് ഇവർക്കു പട്ടയം നൽകുകയും ചെയ്തു. അവരുടെ മക്കളും കൊച്ചു മക്കളുമാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്.

ഇതിൽ പലരും ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭിച്ചവരാണ്. പട്ടയം ഉൾപ്പെടെ എല്ലാ അവകാശ അധികാരത്തോടുംകൂടി താമസിക്കുന്ന 62 തൊഴിലാളി കുടുംബങ്ങൾക്കെതിരേയാണ് തോട്ടം ഉടമ കോടതിയെ സമീപിച്ചത്.

തോട്ടം ഉടമയ്ക്കും തൊഴിലാളികൾക്കും ഒരേ ഭൂമിക്കു റവന്യൂ വകുപ്പ് പട്ടയം നൽകിയതാണ് പ്രശ്നമായത്. കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

നീക്കം അപലപനീയം; മുറിച്ചുവിറ്റ
ഭൂമി പിടിച്ചെടുക്കുമെന്ന് സിഐടിയു

ഏലപ്പാറ: ചെമ്മണ്ണ് ഡിവിഷനിലെ തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം പലപനീയമാണെന്നും ചെറുത്തു തോൽപ്പിക്കുമെന്നും ഹിൽറേഞ്ച് എസ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു). തൊഴിലാളികളുടെ പേരിൽ പട്ടയമുള്ള ഭൂമിയാണിത്. എല്ലാക്കാലത്തും മാനേജ്മെന്‍റ് തൊഴിലാളി ദ്രോഹ നടപടിയാണ് സ്വീകരിക്കുന്നത്.

പെൻഷനായ തൊഴിലാളികൾക്കു ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനെന്ന പേരിൽ ഉത്തരേന്ത്യക്കാരന് എസ്റ്റേറ്റ് ഭൂമി (കൊയ്നാക്കാട്) മുറിച്ചുവിറ്റു. എന്നാൽ, ആനുകൂല്യം നൽകാൻ ഇതുവരെ മനേജ്മെന്‍റ് തയാറായിട്ടില്ല. അനധികൃതമായി മുറിച്ചുവിറ്റ തോട്ടം ഭൂമി ശനിയാഴ്ച രാവിലെ യൂണിയന്‍റെ നേതൃത്വത്തിൽ പിടിച്ചെടുക്കുമെന്നും നേതാക്കളായ എസ്. അനിൽകുമാർ, ബി. അനൂപ്, പി.സി. പ്രശാന്ത് എന്നിവർ അറിയിച്ചു.