ദേശീയപാത വികസനം: എംപി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി
Friday, August 1, 2025 11:21 PM IST
തൊടുപുഴ: എൻഎച്ച് -85ന്‍റെ സഭാഗമായ നേര്യമംഗലം-വാളറ റോഡു വികസനം തടസപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇതു സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എംപി മന്ത്രിയുമായി ചർച്ച ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീതി കൂട്ടുന്നതിന് ഹൈക്കോടതിയിൽനിന്നു ലഭിച്ച അനുകൂല ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നേരത്തേ ചീഫ് സെക്രട്ടറി തന്നെ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഹൈക്കോടതിയിൽ ഒരു സ്വകാര്യ വ്യക്തി നിർമാണത്തിനെതിരേ ഹർജി നൽകിയപ്പോൾ പിന്നീട് ഈ തീരുമാനം അട്ടിമറിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ സത്യവാങ് മൂലം നൽകുകയായിരുന്നു. നിർമാണ നിരോധനത്തിനെതിരേ എൻഎച്ച്എഐ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്.