ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറുമെന്നു നാട്ടുകാര്‍
Thursday, August 7, 2025 1:07 AM IST
ഇരിങ്ങാലക്കുട: അടച്ചു‌പൂട്ടല്‍ ഭീഷണിനേരിടുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയെ കൈ‌പിടിച്ചുയര്‍ത്താന്‍ ഒറ്റക്കെട്ടായി മുന്നേറുമെന്ന തീരുമാനവുമായി നാട്ടുകാര്‍. കെഎസ്ആര്‍ടിസി സംരക്ഷണ‌സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിപുലമായ യോഗത്തിലാണ് സമരാഹ്വാനവുമായി നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്നത്. ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട പന്ത്രണ്ടോളം റെസിഡന്‍റ്സ് അസോസിയേഷനുകളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

കെഎസ്ആര്‍ടിസി സംരക്ഷണ‌സമിതി ചെയര്‍മാന്‍ രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ താണ്ടിയ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി വളര്‍ച്ചയിലേക്കു‌പോകാതെ വീണ്ടും തകര്‍ച്ചയിലേക്കു പോകുന്നതിനെതിരെ നാട്ടുകാര്‍ ജാഗ്രതാപൂര്‍വം ഇടപെട്ടില്ലെങ്കില്‍ പടിഞ്ഞാറന്‍ മേഖലയുടെ വികസനം നഷ്ടപ്പെടുമെന്നും സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു.

അഡ്വ. കെ.ജി. അജയ്കുമാര്‍, ടി. അപ്പുക്കുട്ടന്‍‌നായര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, കെ.എം. സന്തോഷ്, അഡ്വ. കെ.ജി. അജയ്കുമാര്‍, ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ ടി. അപ്പുക്കുട്ടന്‍ നായര്‍, ജിനന്‍ പണിക്കശേരി, ഹേമചന്ദ്രന്‍, ലേഖ പാലയ്ക്കല്‍, ബിജോയ് നെല്ലിപ്പറമ്പില്‍, രഘു, സമിതി ജനറല്‍ കണ്‍വീനര്‍ എം.കെ. സേതുമാധവന്‍, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

സെന്‍റിന് കേവലം 400 രൂപ നിരക്കില്‍ തളിയക്കാട്ടില്‍ മുകുന്ദന്‍ മേനോന്‍റെ ഭാര്യയായ ഭവാനി അമ്മ കെഎസ്ആര്‍ടിസിക്ക് വിട്ടു‌കൊടുത്ത രണ്ടര ഏക്കര്‍ സ്ഥലം നശിപ്പിച്ചുകളയാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ താന്‍ മുന്നില്‍ത്തന്നെ ഉണ്ടാകുമെന്നും ഭവാനി അമ്മയുടെ മകന്‍ ഹരികുമാര്‍ തളിയക്കാട്ടില്‍ പ്രഖ്യാപിച്ചതു ഹര്‍ഷാരവത്തോടെയാണു നാട്ടുകാര്‍ സ്വീകരിച്ചത്.