x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബര്‍ വിദേശവില 300 കടന്നേക്കും; ബോര്‍ഡ് ആഭ്യന്തര വില ഉയര്‍ത്തണം

റെജി ജോസഫ്
Published: May 7, 2026 11:08 PM IST | Updated: May 7, 2026 11:08 PM IST

കോട്ടയം: കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ഷീറ്റ് റബര്‍ 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര്‍ ബോര്‍ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര്‍ വാങ്ങാന്‍ തയാറായി. ഡീലര്‍മാരില്‍നിന്ന് ടയര്‍ കമ്പനികള്‍ 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി.

റബര്‍ വിദേശവില ആഭ്യന്തര വിലയേക്കാള്‍ 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്‍ദത്തില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നില്ല. റബര്‍ വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര്‍ ബോര്‍ഡ് ഉയര്‍ത്തേണ്ടതാണ്.

ഡിമാന്‍ഡിന് ആനുപാതികമായി ഷീറ്റ് മാര്‍ക്കറ്റില്‍ എത്തുന്നില്ലെന്ന് ബോര്‍ഡിനും കൃത്യമായ കണക്കുണ്ട്.

മാര്‍ക്കറ്റില്‍ ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന്‍ കിട്ടുന്നില്ലെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്ന തോതില്‍ വില ഉയരേണ്ടതാണെന്നും പ്രമുഖ ഡീലര്‍മാര്‍ പറയുന്നു. ടയര്‍ കമ്പനികള്‍ക്ക് റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ വലിയ തോതില്‍ ഡിമാന്‍ഡുണ്ട്. വില ഉയര്‍ന്നതിന്‍റെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കണമെങ്കില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്തിയേ തീരൂ.

വില 275 രൂപയിലേക്ക് ഉയര്‍ന്നാല്‍ കര്‍ഷകര്‍ മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിക്കാന്‍ താത്പര്യപ്പെടും. ഇടയ്ക്കിടെ വേനല്‍മഴ ലഭിക്കുന്നതിനാല്‍ അടുത്ത മാസത്തോടെ ടാപ്പിംഗ് പുനരാരംഭിക്കേണ്ടതാണ്.

കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ദിവസവും വിദേശവില വര്‍ധിക്കുകയാണ്. അതേ സമയം ആഭ്യന്തര വിലയില്‍ പരമാവധി ഒരു രൂപയുടെ വര്‍ധനവാണ് റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്നത്.

തായലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റബര്‍ ഉത്പാദനത്തിലുണ്ടായ കുറവും ആഗോള മാര്‍ക്കറ്റിലെ ദൗര്‍ലഭ്യവും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവുമാണു വിദേശ വില അതിവേഗം ഉയരാന്‍ കാരണം. സിന്തറ്റിക് റബര്‍ ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലില്‍ നിന്നാണ്. ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബര്‍ നിര്‍മാണം നഷ്ടത്തിലായതാണ് പ്രകൃതിദത്ത റബറിന്‍റെ ഡിമാന്‍ഡ് ഉയരുന്നതിലേക്ക് നയിച്ചത്.

അഗര്‍ത്തല മാര്‍ക്കറ്റില്‍ വില 250 വരെ ഉയര്‍ന്നതോടെ അവിടെനിന്നു ഷീറ്റ് എത്തിക്കാന്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് സാധിക്കില്ല. ലോറി വാടകയും ലോഡിംഗ് കൂലിയും കണക്കാക്കിയാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഷീറ്റ് വാങ്ങുന്നത് ഇവിടത്തെ ഡീലര്‍മാര്‍ക്ക് നഷ്ടമാണ്.

രണ്ടു മാസമായുള്ള കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറി ഉത്പാദനം തീരെ കുറയാന്‍ കാരണമായത്. ഷീറ്റ് റബറിന് 254 രൂപയിലേക്ക് ഉയര്‍ന്ന തോതില്‍ ലാറ്റക്‌സിന് 231 രൂപയിലെത്തി. ഒട്ടുപാല്‍ വിലയിലും ഗണ്യമായ വര്‍ധനയുണ്ട്.

വില ഉയര്‍ന്നെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് സ്റ്റോക്കില്ല. ടാപ്പിംഗ് നിര്‍ത്തിയ ഫെബ്രുവരിയില്‍തന്നെ കൈയിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിച്ചിരുന്നു. ഉത്പാദനകുറവും ആഗോള ആവശ്യവും ചേര്‍ന്നതോടെ അടുത്ത ദിവസങ്ങളിലും റബര്‍ വില ഉയര്‍ന്ന നിലയില്‍ തുടരും. മാര്‍ക്ക് ഡിമാന്‍ഡിന്‍റെയും വിദേശവിലയുടെയും തോതില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്തിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ മെച്ചമുണ്ടാകൂ.

Tags : Rubber Board Domestic prices increased

Recent News

Corehub Up