എംഎൽഎ ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണെന്ന് സാന്ദ്ര തോമസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിർക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ആണധികാര ശബ്ദത്തിന്‍റെ പ്രതിഫലനമാണെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്രയുടെ കുറിപ്പിന്‍റെ പൂർണരൂപം

ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളാ രാഷ്ട്രീയത്തിന്‍റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എംഎൽഎക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎൽഎയെ സൈബർ ഇടത്തിൽ അക്രമിക്കുന്നതിനെ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.

അവരുടെ പ്രസ്ഥാനം സൈബർ ഇടങ്ങളിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും അതിൽ ആ പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടുള്ളവർ ആരെങ്കിലും പങ്കാളികൾ ആയിട്ടുണ്ടെങ്കിൽ ആ പ്രസ്ഥാനം അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം.

സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്. അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്‍റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ.

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസിന്‍റെ മുൻ അധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ എംഎൽഎ ഉമാ തോമസ് ശക്തമായി പ്രതികരിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ രൂക്ഷ സൈബർ ആക്രമണമുണ്ടാകുന്നത്.