ഹിറ്റ് മേക്കർ ജോഷിയുടെ ജന്മദിനത്തിന് പ്രഖ്യാപിച്ച ഉണ്ണി മുകുന്ദന്‍റെ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിന്‍റെ പൂജാ - സ്വിച്ചോൺ കർമ്മം എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് നിർവഹിച്ചു.

വലിയ ബഡ്ജറ്റിൽ ഈ മാസം കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ
ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ സംഭാഷണമെഴുതുന്നു.

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ മാർക്കോയുടെ റെക്കോർഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ആദ്യ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കർ ജോഷിയോടൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ദുബായിൽ ട്രെയ്നിംഗിലായിരുന്നു.
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ആകമാനം ആവേശഭരിതമാക്കുന്ന ജോഷി-ഉണ്ണിമുകുന്ദൻ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം ഉടൻ ഉണ്ടാകുമെന്ന് അണിയറ ശില്പികൾ അറിയിച്ചു. എ.എസ്. ദിനേശ്.