x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കിയില്‍ 45 ശതമാനം മഴക്കുറവ്

വെബ് ഡെസ്ക്
Published: August 4, 2026 09:34 PM IST | Updated: August 4, 2026 09:34 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: ജില്ലയില്‍ ഇതുവരെ 45 ശതമാനം മഴക്കുറവ്. മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 1670.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടപ്പോള്‍ ഇതുവരെ ലഭിച്ചത് 911 മില്ലിമീറ്റര്‍ മഴ മാത്രമാണ്.

പതിവില്‍നിന്നു വ്യത്യസ്തമായി ജൂണിലും ജൂലൈയിലും മണ്‍സൂണില്‍ കാര്യമായ കുറവുണ്ടായതാണ് മഴക്കുറവിന് പ്രധാന കാരണം. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 50 ശതമാനം മഴക്കുറവാണ് ഇതുവരെയുള്ളത്. 1712.05 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടപ്പോള്‍ 852.01 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി വിവിധ ജില്ലകളില്‍ കനത്ത മഴ ലഭിക്കുമ്പോഴും കാലവര്‍ഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആലപ്പുഴ-24, എറണാകുളം-24, കൊല്ലം-28, പാലക്കാട്-23, തൃശൂര്‍-27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മഴക്കുറവ്. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനനന്തപുരം ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ നേരിയ കുറവ് മാത്രമാണുള്ളത്.

മണ്‍സൂണ്‍ കാലയളവ് അവസാനിക്കാന്‍ രണ്ടുമാസം കൂടി അവശേഷിക്കേ എല്ലാ ജില്ലകളിലും മഴ സാധാരണ അളവില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തിപ്രാപിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് 2346.84 അടിയിലെത്തി. സംഭരണശേഷിയുടെ 43 ശതമാനമാണിത്.

Tags : Nattuvishesham Local News rainfall deficit in Idukki

Recent News

Corehub Up