ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബറിലെ നവീകരണത്തിന് 54 കോടിയുടെ പദ്ധതികള്‍ക്ക് ഈയാഴ്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ ഭാഗമായി സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമ പദ്ധതിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി നടത്തുന്നതിനായി 39 കോടി രൂപയുടെ പ്രപ്പോസല്‍ തയാറായിട്ടുണ്ട്. ഹാര്‍ബറില്‍ അനിവാര്യമായ പാലവും ചെറുബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലുള്ള ബോട്ട് ലോ ലെവല്‍ ജെട്ടി ഉള്‍പ്പടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുക. മൂന്നുമാസത്തിനകം പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജമീല സിദ്ദിഖ്, എന്‍. നാഗേഷ്, കെ.എം.കെ. അബ്ദുള്‍ റഹ്മാന് ഹാജി, സുമയ്യ റഫീഖ്, രത്നാകരന്, കെ.സി.വൈ. ഗായ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച്. ഷരീഫ് , രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എ. മൂസ, ഡി.എം.കെ. മുഹമ്മദ്, കെ.ആര്. ജയാനന്ദ , രാമകൃഷ്ണ കടമ്പാര്‍, മണികണ്ഠറായി, രാഘവ ചേരല്‍, കെ.പി. മുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ അബ്ദുള്‍ കരീം, കെ.കെ. ബാബു, കാറ്റാടി കുമാരന്, കെ.പി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുറഹ്മാന്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സജി എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews