x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ ഭീതിയൊഴിഞ്ഞ പകല്‍

വെബ് ഡെസ്ക്
Published: August 4, 2026 03:18 AM IST | Updated: August 4, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: ഞായറാഴ്ച രാത്രി പെയ്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ഇന്നലെ പകല്‍ മഴ മാറി നിന്നത് ജില്ലയ്ക്ക് ആശ്വാസമായി. തീരദേശത്തും കഴിക്കന്‍ മേഖലയിലും മഴയ്ക്ക് ശമനംവന്നിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിലെയും ആശങ്ക അകന്നു തുടങ്ങി. അതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിനാശത്തിന് പുറമേ കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതും ആശ്വാസം പകരുന്നു.
മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴ താലൂക്കില്‍ നാല്, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളില്‍ രണ്ടു വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 110 പേരെയാണ് പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 40 പുരുഷന്മാരും 51 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണ്‍ മഴക്കെടുതി രൂക്ഷമായ മേഖലകളും ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി ഭാഗത്തുള്ള ക്യാമ്പുകളിലും തുടര്‍ന്ന് മൂവാറ്റുപുഴയിലെ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തി.

ജലനിരപ്പ് താഴ്ന്നു തുടങ്ങി

പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയില്‍ നിന്ന് താഴ്ന്നു തുടങ്ങി. പെരായാറില്‍ മാര്‍ത്താണ്ഡവര്‍മ്മ പോയിന്റില്‍ ഇന്നലെ ഉച്ചക്ക് രണ്ടിന് ജലനിരപ്പ് 2.61 മീറ്ററാണ് കാലടിയില്‍ 5.27 മീറ്ററും മംഗലപുഴയില്‍ 2.71 മീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.

എലിപ്പനി ജാഗ്രത വേണം

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗംബൂട്ട്, കൈയുറ എന്നിവ ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ മരുന്ന് ലഭ്യമാണ്.
പാമ്പ് ഉണ്ടാകും, സൂക്ഷിക്കണം

മഴമൂലം മാളങ്ങളില്‍ വെള്ളം കയറി പാമ്പുകള്‍ വീടുകളിലും പരിസരപ്രദേശങ്ങളിലും കയറാന്‍ പാമ്പു കടിയേല്‍ക്കാനുമുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

വീടിനുള്ളിലും പരിസരത്തുവിറക്, മറ്റു പാഴ്‌വസ്തുക്കള്‍ എന്നിവ കൂട്ടിയിടരുത്. വാതിലുകളും ജനലുകളും തുറന്നിടരുത്. വീടിനുള്ളില്‍ ടോര്‍ച്ച് ഉപയോഗിച്ച് നിരീക്ഷിച്ച് ഇഴജന്തുക്കളില്ലായെന്ന് ഉറപ്പുവരുത്തണം. രാത്രി ടോര്‍ച്ച് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക .പാദങ്ങള്‍ മൂടുന്ന തരത്തിലുള്ള പാദരക്ഷകള്‍ ധരിക്കണം.

Tags : Nattuvishesham District News rain

Recent News

Corehub Up