x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റ പ്രസംഗം; താരമായി ഫെലിക്സ്

ജോജി പേഴത്തുവയലിൽ
Published: August 22, 2026 11:50 PM IST | Updated: August 22, 2026 11:50 PM IST

ഫെലിക്സ് പി. ആനന്ദ്

കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടത്തിയ ആ ഒരൊറ്റ പ്രസംഗം മതിയായിരുന്നു ഫെലിക്സ് പി. ആനന്ദിനെ കേരളമെന്പാടും അറിയപ്പെടുന്ന താരമാക്കി മാറ്റാൻ.
25 ലക്ഷം പേരാണ് ഇതുവരെ ഫെലിക്സിന്‍റെ വീഡിയോ കണ്ടത്. 63000 ലൈക്കും 2800 ഷെയറും വീഡിയോയ്ക്കുണ്ട്.

ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഫെലിക്സ് പി. ആനന്ദ്. ഫെലിക്സ് നടത്തിയ പ്രസംഗം നവമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഈ യുവപ്രതിഭയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിന്‍റെ മഹത്വവും ദേശസ്നേഹത്തിന്‍റെ പ്രസക്തിയും യുവതലമുറയുടെ ഉത്തരവാദിത്വവും ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച ഫെലിക്സിന്‍റെ പ്രസംഗം വേറിട്ട അവതരണശൈലിയിലൂടെ ശ്രദ്ധ നേടി. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ പ്രസംഗത്തെയാണ് നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഫെലിക്സ് നടത്തിയ പ്രസംഗം അനുസ്മരിപ്പിക്കുന്നതെന്ന് പലരും വീഡിയോയ്ക്ക് അടിയിൽ കമന്‍റ് ചെയ്തു.

പഠനത്തോടൊപ്പം വിവിധ മേഖലകളിലും മികവ് പുലർത്തുന്ന ഫെലിക്സ് എൻസിസി കേഡറ്റുകൂടിയാണ്. ബാഡ്മിന്‍റൺ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഫെലിക്സ് മികച്ച ചെസ് കളിക്കാരനും പിയാനോ വാദകനുമാണ്. പൊതുവേദിയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള കഴിവും നേതൃത്വഗുണങ്ങളും ഫെലിക്സിന്‍റെ പ്രത്യേകതകളാണ്.

പഠനത്തിലും സാങ്കേതികവിദ്യയിലും പ്രത്യേക താത്പര്യമുള്ള ഫെലിക്സിന്‍റെ അടുത്ത ലക്ഷ്യം ഐഐടിയിൽ പ്രവേശിച്ച് എൻജിനിയറിംഗ് പഠിക്കുക എന്നതാണ്. തുടർന്ന് സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിക്കുക എന്നതാണ് ഫെലിക്സിന്‍റെ സ്വപ്നം.

കഴിഞ്ഞ 30 വർഷമായി നാഗാലാൻഡിലെ ദിമാപൂരിലാണ് ഫെലിക്സിന്‍റെ കുടുംബം താമസിക്കുന്നത്. മാതാപിതാക്കളായ ഫിലിപ്പ് - ഷീന ദന്പതികൾ ദിമാപൂരിലെ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ്. സഹോദരി ടെസി അന്ന ഫിലിപ്പ് മുംബൈ സെന്‍റ് സേവ്യേഴ്സ് കോളജിലെ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിയാണ്.

സെന്‍റ് ആന്‍റണീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ, മാനേജർ ഫാ. ജോസഫ് പൊങ്ങന്താനം എന്നിവർ ഫെലിക്സിനെ അനുമോദിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up