x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാതന്ത്ര്യസമരത്തിന്‍റെ ജ്വലിക്കുന്ന ഓര്‍മകളുമായി ആഗസ്തി മത്തായി

വെബ് ഡെസ്ക്
Published: August 15, 2026 03:15 AM IST | Updated: August 15, 2026 03:15 AM IST

ആഗസ്തി മത്തായിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചപ്പോള്‍.

തൊടുപുഴ: സ്വാത‌ന്ത്ര്യ സമരകാലത്തെ കഷ്ടപ്പാടിന്‍റെ കഥകള്‍ കരിങ്കുന്നം ഒറ്റല്ലൂര്‍ കിഴക്കേമനയ്ക്കല്‍ ആഗസ്തി മത്തായിയുടെ മനസില്‍നിന്നു മായുന്നില്ല. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കെ.വി. തോമസ്, ചെറിയാന്‍ ജെ. കാപ്പന്‍, കെ.എം. ചാണ്ടി എന്നിവര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് നൂറിന്‍റെ നിറവിലെത്തിയ ആഗസ്തി മത്തായി. തിരുവിതാംകൂര്‍ പ്രക്ഷോഭകാലത്ത് ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് നേതാക്കളുടെ നിര്‍ദേശപ്രകാരം ഒളിവില്‍ക്കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് കേസ് പിന്‍വലിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കൈയൊപ്പു ചാര്‍ത്തിയ താമ്രപത്രം ലഭിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഡല്‍ഹിക്കു വിളിപ്പിച്ച് ആദരവ് നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ ആദരവും സ്വാതന്ത്ര്യസമര സേനാനിയായ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗതകാല ഓര്‍മകളുമായി ഒറ്റല്ലൂരിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up