x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനങ്ങളിലേക്കിറങ്ങി സ്ഥാനാര്‍ഥികള്‍


Published: March 22, 2026 06:13 AM IST | Updated: March 22, 2026 06:13 AM IST

ഹൃദയം തൊട്ട് അപു ജോണ്‍ ജോസഫ്

തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ഭാഗമായുള്ള പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ തുടങ്ങി. വഴിത്തല ടൗണിന്‍റെ കിഴക്കേ അറ്റത്തുനിന്ന് ആരംഭിച്ച പുറപ്പുഴ മണ്ഡലം കണ്‍വന്‍ഷനിലും പ്രകടനത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ച പ്ലക്കാര്‍ഡുമായാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

വഴിത്തല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്പ്രഫ. എം.ജെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.വാഗ്ദാന ലംഘനങ്ങള്‍ നടത്തിയ ഇടതു സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു.

മണക്കാട്, കരിങ്കുന്നം പഞ്ചായത്തുകളിലും മണ്ഡലംതല കണ്‍വന്‍ഷനുകളും നടന്നു. എസ്.അശോകന്‍, ഷീല സ്റ്റീഫന്‍, ജോണ്‍ നെടിയപാല, ടി. എസ്.ഷംസുദീന്‍, ബ്ലെയ്‌സ് ജി. വാഴയില്‍, ടി.വി. പാപ്പു, ജിജി വര്‍ഗീസ്, ചാര്‍ളി ആന്‍റണി, സോമി വട്ടക്കാട്ട് , ജോബി മാത്യു പൊന്നാട്ട് , റെനീഷ് മാത്യു ,ടോമിച്ചന്‍ പി.മുണ്ടുപാലം, ബിബിത അനൂപ്, പി.ജി. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വോട്ടു തേടി.

ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി സിറിയക്ക് ചാഴികാടന്‍

തൊടുപുഴ: ജില്ലയിലെ ആദ്യകാല സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം.ജിനദേവന്‍റെ സഹോദരിയും കുടുംബാംഗങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക്ക് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്നു. കോലാനിയിലുള്ള പുത്തന്‍പുരയ്ക്കല്‍ വീട്ടിലെത്തിയപ്പോള്‍ ജിനദേവന്‍റെ സഹോദരി സരളയും ഭര്‍ത്താവ് നാരായണനും സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

തുടര്‍ന്ന് കോലാനി ചേരിയിലെത്തി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. ആലയ്ക്കല്‍ പ്രദേശത്ത് സ്ഥാനാര്‍ഥിയെ കാണന്‍ വീട്ടമ്മമാരടക്കമുള്ളവര്‍ കാത്തുനിന്നു. അഞ്ചപ്ര പാറയില്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ സിറിയക്ക് ചാഴികാടനെ വരവേറ്റു. തുടര്‍ന്ന് പാറക്കടവ് ഉന്നതിയും സന്ദര്‍ശിച്ചു.

ആവേശം നിറച്ച് റോയി വാരികാട്ട്

തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വണ്ണപ്പുറം, മുള്ളരിങ്ങാട്, കോടിക്കുളം പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. വിവിധ മേഖലകളില്‍ നടന്ന സന്ദര്‍ശനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. രാവിലെ മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.

തുടര്‍ന്ന് പഞ്ചാമല ക്ഷേത്രം, പുളിക്കത്തൊട്ടി എസ്എന്‍ഡിപി ശാഖായോഗം ഓഫീസ്, മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി, കോടിക്കുളം ചന്ദരപ്പിള്ളി ക്ഷേത്രം, തൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മുള്ളരിങ്ങാട് മേഖലയില്‍ വന്യജീവിശല്യം വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയു എന്നും റോയി വാരികാട്ട് പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴി മുള്ളരിങ്ങാട് പ്രദേശത്ത് ലഭിച്ച റോഡ് വികസനം ജനങ്ങള്‍ വലിയ നേട്ടമായി കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

K-Rail Survey K-Rail Survey

Tags : nattu vishesham Candidates people

Recent News

Corehub Up