x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് പൈനാവിലേക്ക് മാറ്റാന്‍ നീക്കം


Published: June 4, 2026 07:03 AM IST | Updated: June 4, 2026 07:03 AM IST

തൊടുപുഴ: ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡും തൊടുപുഴയില്‍നിന്നു പൈനാവിലേക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വെങ്ങല്ലൂരിലാണ് ഇതു പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ വനിതാ ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞമാസം 23നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഓഫീസ് പൈനാവിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2026 നവംബര്‍ അഞ്ചിനു നിലവില്‍വന്ന അഞ്ചംഗ കമ്മിറ്റിയിലുള്ള ചിലരുടെ താത്പര്യമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

പൈനാവില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ വാസയോഗ്യമല്ലാത്ത രണ്ട് ക്വാര്‍ട്ടേഴ്‌സുകള്‍ നേരത്തേ ഇതിനായി അനുവദിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജില്ലയിലെ സാഹചര്യം വിശദീകരിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ മറ്റ് മൂന്നംഗങ്ങളും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലെ മജിസ്‌ട്രേറ്റും തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയും നിജസ്ഥിതി വിലയിരുത്തി ഇപ്പോള്‍ ഓഫീസ് മറ്റേണ്ടതില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ഇതു പരിഗണിക്കാതെ ജില്ലാ വനിതാ ശിശുസംരക്ഷണ ഓഫീറുടെ റിപ്പോര്‍ട്ട് വാങ്ങി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൈനാവിലേക്ക് മാറ്റുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, 2015-ലെ റൂള്‍ പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിക്കേണ്ടത് ചില്‍ഡ്രന്‍സ് ഹോമുകളോടനുബന്ധിച്ചായിരിക്കണമെന്നാണ് വ്യവസ്ഥ.

സംസ്ഥാനത്ത് ഇടുക്കിയില്‍ ഒഴികെ എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ പ്രധാന ലക്ഷ്യം കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, മാനസിക പുരോഗതി എന്നിവ കൃത്യമായി വിലയിരുത്തി സമയബന്ധിതമായ ഇടപെടലുകള്‍ നടത്തുകയെന്നതാണ്.

എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്ലാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. ജില്ലയിലെ ആകെയുള്ള 38 ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ തൊടുപുഴ താലൂക്കില്‍ മാത്രം 14 രജിസ്റ്റര്‍ ചെയ്ത ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

ഇതിനു പുറമേ തൊടുപുഴ നഗരസഭാ പ്രദേശത്ത് ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി രണ്ടു സ്ഥാപനങ്ങള്‍, ഒരു ദത്തു നല്‍കല്‍ കേന്ദ്രം, പോക്‌സോകേസില്‍ ഇരയായവര്‍ക്കുള്ള കേന്ദ്രം എന്നിവ ഉള്‍പ്പെടെ ഒമ്പതു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കുട്ടികളുമായി ബന്ധപ്പെട്ട അടിയന്തര ഇടപെടലുകള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും തൊടുപുഴ കേന്ദ്രമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് ഉചിതം.

ഡയറക്ടറുടെ ഉത്തരവില്‍ വണ്‍ സ്റ്റോപ്പ് സെന്‍റര്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, കളക്ടറേറ്റ്, വനിതാശിശുക്ഷേമ ഓഫീസ് തുടങ്ങിയവ പൈനാവില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവിടേക്ക് മാറ്റണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ പൈനാവില്‍ ആവശ്യത്തിന് രജിസ്റ്റര്‍ ചെയ്ത ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നിലവിലില്ല. അതിനാല്‍ ഓഫീസ് അവിടേക്ക് മാറ്റിയാല്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തില്‍ തൊടുപുഴയില്‍ത്തന്നെ ഓഫീസുകള്‍ നിലനിര്‍ത്താന്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags : nattu vishesham Child Welfare Committee

Recent News

Corehub Up