x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്ക് മുഖം മിനുക്കുന്നു


Published: July 5, 2026 06:33 AM IST | Updated: July 5, 2026 06:33 AM IST

നഗരസഭാ പാർക്കിലെ നവീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വെള്ളക്കെട്ടുള്ള ഭാഗത്ത് ചരൽ വിരിക്കുന്നു

വൈക്കം: ഉപകരണങ്ങളുടെ തകരാർ പരിഹരിച്ച് വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്ക് ഓണത്തിന് മുന്നോടിയായി നവീകരിക്കാനൊരുങ്ങി നഗരസഭ. നവീകരണത്തിന്‍റെ ഭാഗമായി പാർക്കിന്‍റെ മധ്യഭാഗത്തുള്ള ആനയുടെ ഫൗണ്ടൻ ഛായം പൂശി കുറ്റമറ്റതാക്കാൻ തീരുമാനമായി.

ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്‍റർ അധികൃതരാണ് ഈ ഫൗണ്ടൻ സൗന്ദര്യവത്ക്കരിക്കുന്നതിനായി മുന്നോട്ടു വന്നത്. ഇതിന്‍റെ ജോലികൾ അടുത്ത ദിവസം തന്നെ തുടങ്ങാനാണ് നീക്കം.

ഇതോടൊപ്പം, വയോധികർക്ക് ഇരിക്കാനുള്ള പ്രത്യേക സ്ഥലവും യോഗ പാർക്കുമടക്കം സ്ഥാപിച്ച് പാർക്ക് കൂടുതൽ കമനീയമാക്കാനാണ് നഗരസഭ പദ്ധതി തയാറാക്കിയട്ടുള്ളത്. പാടേ തകർന്ന കുട്ടികളുടെ കളി ഉപകരണങ്ങളും തകരാറിലായ വൈദ്യുതി സംവിധാനവും ശുചിമുറികളും നവീകരിച്ച് ഓണത്തിന് മുമ്പ് പാർക്ക് നാടിന് സമർപ്പിക്കാനാണ് നഗരസഭ അധികൃതർ ശ്രമിക്കുന്നത്.

നഗരസഭാ ഫണ്ട് കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണു പാർക്കിന്‍റെ നവീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.

നിർമാണത്തിലെ അപാകത പ്രശ്നം

മാസങ്ങളായി കുട്ടികളുടെ റൈഡിംഗ് ഉപകരണങ്ങളടക്കം കേടുവന്ന നിലയിലാണ്. അശാസ്ത്രീയമായ നിർമാണം മൂലം ഒരു മഴ പെയ്‌താൽ കുട്ടികളുടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാർക്കിലെ ചെറിയ തൂണുകളിട്ട് സ്ഥാപിച്ചിരുന്ന 32 അലങ്കാര വൈദ്യുതി വിളക്കുകൾ പൂർണമായും തകരാറിലായി.

പാർക്കിലെ വൈദ്യുതി വിതരണ ശൃംഖല തകരാറിലായതോടെ താത്കാലിക ലൈറ്റുകൾ സ്ഥാപിച്ചാണ് നിലവിൽ രാത്രി പാർക്ക് പ്രവർത്തിപ്പിക്കുന്നത്. ഉണങ്ങിയ മരച്ചില്ലകളടക്കം അപകടകരമായ നിലയിലാണ്.

അവധി ദിവസങ്ങളിൽ ഏറെ തിരക്കുള്ള ഇവിടം നായ്ക്കളുടെ വിഹാരകേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്. ഓരോ ഭരണസമിതികൾ മാറിവരുമ്പോഴും ലക്ഷങ്ങൾ മുടക്കി നവീകരിക്കുന്ന നഗരസഭയുടെ കുട്ടികളുടെ പാർക്കിനാണ് ഈ ദുർഗതി.

ഓണത്തിന് മുമ്പ് നവീകരിക്കും

സായാഹ്‌നങ്ങളിലും അവധി ദിവസങ്ങളിലും കുടുംബങ്ങൾ കൂടുതലായി എത്തുന്ന പാർക്കിൽ കുട്ടികൾക്ക് വിനോദത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ശ്രമിക്കുന്നത്.വിവിധ സ്ഥാപനങ്ങളും സുമനസുകളും പാർക്ക് നവീകരിക്കുന്നതിന് സഹായഹസതവുമായി മുന്നോട്ടു വന്നിട്ടുണ്ട്. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് നടപടി തുടങ്ങും.

- അബ്ദുൾ സലാം റാവുത്തർ,
ഗരസഭ ചെയർമാൻ വൈക്കം

Tags : Local News Nattuvishesham Kottayam

Recent News

Corehub Up