നടുവിൽ പഞ്ചായത്തിലെ കൈതളം-പുല്ലംവനം റോഡ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
നടുവിൽ: നടുവിൽ പഞ്ചായത്തിൽ റോഡ് പണി നടത്താതെ തന്നെ ഫണ്ട് ലഭ്യമാക്കിയതായി വ്യാപക പരാതി. പത്താം വാർഡിലെ കൈതളം-പുല്ലംവനം റോഡ് ആണ് അറ്റകുറ്റപ്പണി നടത്തിയതായി വ്യാജമായി രേഖപ്പെടുത്തി കരാറുകാരൻ ലക്ഷണങ്ങൾ തരപ്പെടുത്തിയയെന്നാണ് കണ്ടെത്തിയി രിക്കുന്നത്. റോഡിൽ നിർമാണ പ്രവർത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് കാണിച്ച് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പരാതി കഴമ്പുള്ളതാണെന്നും ഇതിൽ വൻ അഴിമതി നടന്നതായതും തെളിഞ്ഞത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ വിജിലൻസിന് ഉൾപ്പെടെ പരാതി നല്കാൻ ഒരുങ്ങുകയാണ്. വിഷയത്തിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
നടുവിൽ പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന് അറ്റകുറ്റപ്പണി നടത്തിയതായി രേഖയുണ്ടാക്കി പഞ്ചായത്തിൽ നിന്ന് 10.21 ലക്ഷം രൂപ കരാർകാരന് അനുവദിച്ചതായി രേഖകൾ ഉള്ളത്.