x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്നതികളിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ നശിക്കുന്നു

വെബ് ഡെസ്ക്
Published: July 30, 2026 02:33 AM IST | Updated: July 30, 2026 02:33 AM IST

കൊളവള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട് കാടുമൂടിയ നിലയില്‍.

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ നശിക്കുന്നു.

വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച വീടുപണിയാണ് പലേടത്തും പൂര്‍ത്തിയാകാനുള്ളത്. കൊളവള്ളി, സീതാമൗണ്ട്, കാപ്പിസെറ്റ്, ചീയമ്പം, അമരക്കുനി, പാറക്കടവ് പ്രദേശങ്ങളില്‍ നാശം നേരിടുന്ന വീടുകള്‍ നിരവധിയാണ്. തറ മാത്രം കെട്ടിയതാണ് വീടുകളില്‍ ചിലത്. ഭിത്തി വരെ നിര്‍മാണം കഴിഞ്ഞതും ധാരാളമുണ്ട്. ഭൂരിഭാഗം വീടുകളുടെയും ഫണ്ട് നേരത്തേ കരാറുകാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗഡുക്കളായി വാങ്ങിയതാണ്.

ഭവനിര്‍മാണത്തിന്‍റെ ഒരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കള്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നല്ല. മുഴുവന്‍ ഫണ്ടും കൈപ്പറ്റുന്ന മുറയ്ക്ക് കരാറുകാര്‍ പ്രവൃത്തി നിര്‍ത്തി സ്ഥലംവിടുകയാണ്. ഇനി സര്‍ക്കാര്‍ പുതിയ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ വിടുപണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഉണ്ടായിരുന്ന വീട് പുതിയതിന്‍റെ നിര്‍മാണത്തിന് പൊളിച്ചുമാറ്റേണ്ടിവന്ന കുടുംബങ്ങള്‍ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ്.

വീടുകള്‍ ഗുണഭോക്താക്കളുടെ പേരില്‍ അനുവദിക്കുകയും കരാറുകാര്‍ നിര്‍മാണം ഏറ്റെടുത്ത് നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതുമുലം പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പേരില്‍ കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ല. ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. നിര്‍മാണച്ചുമതല പ്രത്യക ഏജന്‍സിയെ ഏല്‍്പ്പിക്കണമെന്ന നിര്‍ദേശവും അവര്‍ വയ്ക്കുന്നുണ്ട്.

Tags : Nattuvishesham Districtnews

Recent News

Corehub Up