x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്മകുമാറിനു മുന്പിൽ സിപിഎം കുന്പിട്ടുനിൽ‌ക്കുന്നു: പഴകുളം മധു


Published: June 17, 2026 05:05 AM IST | Updated: June 17, 2026 05:05 AM IST

പത്തനംതിട്ട: എ. പത്മകുമാറിന‌ു മുന്നിൽ വിപ്ലവപാർട്ടിയായ സിപിഎം കുമ്പിട്ടുനിൽക്കുന്നതായി പഴകുളം മധു എംഎൽഎ. പാർട്ടി പത്മകുമാറിന്‍റെ വെളിപ്പെടുത്തലുകളെ ഭയക്കുന്നു. പത്മകുമാർ പറഞ്ഞ ദൈവതുല്യനാരെന്നതു പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

ശബരിമല സ്വർണക്കൊള്ള സിപിഎമ്മിലെ വലിയ ഗൂഢാലോചനയുടെ ഭാഗമാണന്നും അദ്ദേഹം പറഞ്ഞു. പത്മകുമാറിനെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ കാരണം തേടിയപ്പോൾ എല്ലാ കമ്മിറ്റികളും പത്മകുമാർ വിഷയം ഉന്നയിച്ചിരുന്നു. ഇക്കാരണത്താൽ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണ് സസ്പെൻഷനെന്ന് പഴകുളം മധു പറഞ്ഞു.

പത്മകുമാറിനെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. താൻ പൊട്ടിക്കും എന്നു പറയുന്ന ബോംബ് ഭയന്നാണ് ഇപ്പോൾ സസ്പൻഷൻ എന്ന തലോടൽ നടപടി ഉണ്ടായത്. ശബരിമല സ്വർണക്കൊള്ളയേക്കാൾ വലിയ സ്കാം ശബരിമലയിൽ നടന്നിട്ടുണ്ട്. ഞെട്ടിക്കുന്ന എന്തോ വലിയ വെളിപ്പെടുത്തൽ പുറത്തുവരും എന്ന ഭയം സിപിഎമ്മിനുണ്ട്. സ്വർണക്കൊള്ളയിൽ പുനരന്വേഷണത്തിനുള്ള സാധ്യത സർക്കാർ തേടണം.ഹൈക്കോടതിയെ ബോധ്യപ്പെടുത്തി എസ്ഐടി പുനഃസംഘടിപ്പിക്കണമെന്നും മധു ആവശ്യപ്പെട്ടു.

Tags :

Recent News

Corehub Up