വണ്ടിത്താവളം: പാറക്കളം ആയുർവേദ ആശുപത്രിയിൽ സ്ഥിരം ഡോക്ടറുടെ അഭാവത്തിൽ ചികിത്സക്കെത്തുന്നവർ തിരിച്ചുപോകുന്നതായി പരാതി. നിലവിലുണ്ടായിരുന്ന ഡോക്ടർ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയതിനുശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ല
. ഇപ്പോൾ തത്തമംഗലം ആശുപത്രി ഡോക്ടറാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡപ്യൂട്ടേഷനിൽ പാറക്കളത്തേക്ക് വരുന്നത്. ഇക്കഴിഞ്ഞ ചൊവ്വ, ശനി ദിവസങ്ങളിൽ ഡോക്ടർ വരാത്തതിനാൽ ദൂരദിക്കിൽനിന്നു ചികത്സക്കെത്തിയ നിരവധി പേർ തിരിച്ചുപോകേണ്ടി വന്നു. പ്രധാന പാതയിൽനിന്നും 150 രൂപ ചെലവഴിച്ച് ഓട്ടോയിലാണ് ആശുപത്രിയിലെത്തുന്നത്. ഇതുവഴി നിലവിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രാദുരിതവും രൂക്ഷമാണ്.
പഞ്ചായത്തുകൾതോറും ആയുർവേദ ഡിസ്പെൻസറികൾ ഉണ്ടെങ്കിലും രണ്ടു ദിവസത്തേക്കുള്ള മരുന്നു മാത്രമെ നൽകാറുള്ളു. മാത്രമല്ല പല മരുന്നുകളും പുറമെനിന്നും വാങ്ങേണ്ടതായി വരുന്നു. സാധാരണക്കാർക്ക് വില കൂടിയ മരുന്നുകൾ പുറമെനിന്ന് വാങ്ങാനും കഴിയുകയുമില്ല. ഇക്കാരണത്താൽതന്നെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധിപേർ എത്താറുണ്ട്.
ചുള്ളിപ്പെരുക്കമേടു മുതൽ പാറക്കളം നിലമ്പതിപ്പാലം വരെ പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതിയിൽ സഞ്ചാര യോഗ്യമായ റോഡ് നാലു വർഷം മുൻപ് തന്നെ നിർമിച്ചിട്ടുമുണ്ട്. ഈ പ്രദേശത്ത് ആയിരത്തിലധികം കുടുംബങ്ങൾക്ക് യാത്രാസൗകര്യത്തിനായി ബസ് ഗതാഗതം തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരേയും നടപ്പിലായിട്ടുമില്ല .
വണ്ടിത്താവളം, കച്ചേരിമേട് എന്നിവിടങ്ങളിൽ ദീർഘനേരം വിശ്രമത്തിനു നിർത്തിയിടുന്ന ബസുകൾ പാറക്കളംവരെ ദീർഘിപ്പിച്ചാൽ ആശുപത്രിയിലേക്കും സമീപത്തു തന്നെയുള്ള സ്കൂൾ വിദ്യാർഥികൾക്കും ഏറെ യാത്രസൗകര്യം ലഭിക്കും. പാറക്കളം സ്കൂളിലേക്ക് ജോലിക്കെത്തുന്ന അധ്യാപക - ഇതര ജീവനക്കാരും യാത്രസൗകര്യമില്ലാതെ ദുരിതത്തിലാ
Tags : nattu vishashesham Demand to appoint gynaecologist at Parakkalam