പേരാവൂർ: തെരഞ്ഞെടുക്കപ്പെട്ട കർഷകരും കർഷക സംഘടനാ പ്രതിനിധികളും പേരാവൂർ തൊണ്ടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ കർഷകസംവാദത്തിൽ അവതരിപ്പിച്ചത് മലയോര മേഖലയിൽ കർഷകരുടെ നിലനില്പിന്റെ നീറുന്ന പ്രശ്നങ്ങളായിരുന്നു. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നിവേദനങ്ങളും പരാതികളുമായി ഉയർന്നുവന്നു.
സര്‍ക്കാര്‍ അനൂകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെ തുടര്‍ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഏലിയാസ് അമ്പാട്ടിന്റെ ഭാര്യ ലൈസമ്മ ഏലിയാസ്, സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതിനല്‍കി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടിക്കര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവുമായ സ്കൂള്‍ വിദ്യാർഥി അംബരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിത്തറ കാർഷിക മേഖല
അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷിക മേഖലയാണ് ഇന്ത്യയുടെ അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല.
എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനം ഇല്ല. താങ്ങുവില ലഭിക്കുന്നില്ല.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉൾപ്പെടുന്ന പ്രകടന പത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അത് പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കാൻ എത്തിയത്.
ഇന്നലെ, രാവിലെ പത്തോടെ രാഹുൽ ഗാന്ധിയെ കാണുവാൻ പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിന്റെ പരിസരത്തേക്ക് ആളുകൾ എത്തിതുടങ്ങിയിരുന്നു. പേരാവൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും കർഷകസംഘടനാ പ്രതിനിധികളെയും മാത്രമാണു ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് 12.10 ഓടെ പേരാവൂരിൽ എത്തിയത്.
അരമണിക്കൂറോളം കർഷകരുമായി സംവാദം നടത്തി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനുശേഷം ഉരുൾപൊട്ടലിനിരകളായവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയി.
എംപിമാരായ കെ.സി. വേണുഗോപാൽ, കെ.സുധാകരൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനപള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി എന്നിവരും ജനപ്രതിനിധികളും വൈദികരും കർഷകരും സംവാദസദസിൽ സന്നിഹിതരായിരുന്നു.
കർഷകരുടെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് ഫാ. ജോസഫ് കാവനാടി
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി മലയോര കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു. വന്യമൃഗങ്ങൾ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 285 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്താൽ മരിച്ചത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകൾക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്.
കായ്ഫലമുള്ള ഒരു തെങ്ങിന് 770 രൂപയാണ് ലഭിക്കുന്നത്. ഇത് വളരെ നിസാരമായ തുകയാണ്. റബർ, കശുവണ്ടി, തേങ്ങ തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് വിലസ്ഥിരതയില്ല. റബറിന് 300 രൂപയെങ്കിലും തറവില വേണം. പഴവർഗങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ മലയോര പ്രദേശങ്ങളിൽ സംഭരണ ശാലകൾ വേണം.
കർഷകർക്ക് 10000 രൂപയെങ്കിലും പെൻഷൻ അനുവദിക്കണം. കാർഷിക ആവശ്യങ്ങൾക്കുള്ള ലോണുകൾക്ക് മൂന്നുശതമാനം പലിശയെ ഈടാക്കാൻ പാടുള്ളൂ. കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് മൂന്നുശതമാനത്തിൽ ലോൺ നല്കാൻ തയാറാകണമെന്നും ഫാ. ജോസഫ് കാവനാടി പറഞ്ഞു.
സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല: സണ്ണി ജോസഫ്
അന്നം നല്കുന്ന കര്ഷകന് കടക്കെണിയില്‍ ആത്മഹത്യ ചെയ്യുമ്പോഴും വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
കര്‍ഷകന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നു: കെ.സി. വേണുഗോപാല്‍
ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. കൃഷിക്കാരന്റെ കൂടെ നില്‍ക്കാതെ ഈ നാടിനെ രക്ഷപ്പെടുത്താനാകില്ലെന്ന് തിരിച്ചറിയുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. റബറിന് വിലയിടവ് നേരിട്ടപ്പോള്‍ 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് ആശ്വാസമേകിയത് യുഡിഎഫ് സര്‍ക്കാരാണ്.
കാട്ടാന ആക്രമണം വിവരിച്ച് രഞ്ജിനി
കാട്ടാന ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആറളം സ്വദേശിയും സ്കൂള്‍ വിദ്യാര്‍ഥിയുമായ രഞ്ജിനി രതീഷിന് രാഹുല്‍ ഗാന്ധിയോട് പങ്കുവയ്ക്കാനുണ്ടായിരുന്നത് ഞെട്ടിപ്പിക്കുന്ന വന്യമൃഗ ആക്രമണത്തിന്റെ നേര്‍ചിത്രമായിരുന്നു. അതിനു പരിഹാരം കാണേണ്ടതിന്റെ പ്രധാന്യവും അതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും രഞ്ജിനി രതീഷിന്റെ അനുഭവവും തന്റെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഓടന്തോട് ഫാം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ രഞ്ജിനിയെ 2025 ജനുവരി ഏഴിനാണ് സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിച്ച് പരിക്കേറ്റത്. 72,000 രൂപ ചികിത്സായിനത്തിൽ ചെലവായെങ്കിലും സർക്കാരിന്റെയും വനംവകുപ്പിന്റെയും പക്കൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് രഞ്ജിനി രാഹുലിനോട് പറയുകയും നിവേദനമായി നല്‍കുകയും ചെയ്തു.
Tags : nattu vishesham Farmers tears